പഴകിയ മൃതദേഹം കണ്ടെത്തി
Monday, May 6, 2024 10:20 PM IST
പിറവം: മണീട് പാന്പ്ര പൂമുള്ളിൽ ഭാഗത്ത് ആൾ താമസമില്ലാത്ത പുരയിടത്തിൽ മൂന്നാഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. മുളന്തുരുത്തി വേഴപ്പറന്പ് പൈനുങ്കൽപാറ മണ്ണാത്തറയിൽ കുട്ടപ്പ (56) ന്‍റേതാണ് മൃതദേഹമെന്ന് സഹോദരിയുടെ മകനും സ്ഥലവാസികളും തിരിച്ചറിഞ്ഞു.

പൂമുള്ളിൽ ചീനിക്കുഴിയിൽ വീട്ടുകാരുടെ വിശാലമായ പുരയിടത്തിലെ പഴയ ഔട്ട് ഹൗസിൽ കുട്ടപ്പൻ ഇടയ്ക്ക് വരാറുണ്ട്. കൂലിപ്പണി ചെയ്താണ് കുട്ടപ്പൻ കഴിഞ്ഞിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പുരയിടത്തിൽ എത്തിയവരാണ് കിണറിനടുത്ത് പഴകിയ മൃതദേഹം കണ്ടത്.

ജീർണിച്ച ശരീരത്തിന്‍റെ ചില ഭാഗങ്ങൾ ജന്തുക്കൾ ഭക്ഷിച്ച നിലയിലായിരുന്നു. പിറവം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കളമശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.