കലാശക്കൊട്ടിനിടെ മർദനം: അന്വേഷണം ശരിയായ ദിശയിലല്ലെന്ന്
Monday, May 6, 2024 4:24 AM IST
വൈപ്പിൻ: ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിനിടയിൽ ഭിന്നശേഷിക്കാരനായ കോൺഗ്രസ്‌ പള്ളിപ്പുറം ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി ടി.പി. ശിവദാസിനും രണ്ടു മക്കൾക്കും നേരെ ഉണ്ടായ ആക്രമണത്തിൽ അന്വേഷണം നേരായ വഴിയിലൂടെ അല്ലെന്ന് കോൺഗ്രസ്‌ ബ്ലോക്ക് നേതൃത്വം ആരോപിച്ചു.

സംഭവത്തിൽ വികലാംഗർക്കെതിരായ ആക്രമണത്തിലെ വകുപ്പുകൾ ഉൾപ്പെടുത്താതെ പോലീസ് കേസെടുത്തത് പ്രതികളെ രക്ഷിക്കാനാണെന്നും കോൺഗ്രസ് നേതൃയോഗം ആരോപിച്ചു. ഈ വകുപ്പുകൾ ചേർത്ത് കേസ് എടുത്തില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് എ.ജി. സഹദേവൻ അറിയിച്ചു.