വോട്ട് ചെയ്യാൻ ഫാത്തിമ എത്തിയത് ഐസിയുവിൽ നിന്ന്
Saturday, April 27, 2024 4:29 AM IST
മൂവാറ്റുപുഴ: ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന എണ്‍പത്തിയഞ്ചുകാരി ഫാത്തിമ എത്തിയത് പോളിംഗ് ബൂത്തിലേക്ക്.

പോളിംഗ് അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് കിഴക്കേക്കര തോപ്പിൽ പരേതനായ മുഹമ്മദിന്‍റെ ഭാര്യ ഫാത്തിമ ഈസ്റ്റ് ഹൈസ്കൂളിലെ 55-ാം നന്പർ പോളിംഗ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിച്ചത്.

വോട്ട് ചെയ്യാനായി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിയെത്തുകയായിരുന്നു.
വോട്ടവകാശം ലഭിച്ച കാലം മുതൽ ഒരു വോട്ടും നഷ്ടപ്പെടുത്തിയിട്ടില്ലാത്ത ഫാത്തിമയ്ക്ക് ഇത്തവണത്തെ വോട്ട് ഒരു കാരണവശാലും നഷ്ടപ്പെടുത്തരുതെന്ന നിർബന്ധമായിരുന്നതായി മകൻ മുസ്ലിം ലീഗ് ടൗണ്‍ കമ്മിറ്റി പ്രസിഡന്‍റും, യുഡിഎഫ് മണ്ഡലം കണ്‍വീനറുമായ മുസ്തഫ കമാൽ പറഞ്ഞു.

നഗരസഭാംഗം ലൈല മുസ്തഫയും, മുൻ നഗരസഭാംഗം ഷൈല അബ്ദുല്ലയും ചേർന്ന് വാഹനത്തിൽ നിന്ന് കസേരയിലിരുത്തിയാണ് ബൂത്തിലെത്തിച്ചത്.