സെൻട്രൽ റബർ നഴ്സറി വ്യവസായപാർക്ക്‌ ആക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
Saturday, September 28, 2024 10:45 PM IST
കാഞ്ഞിരപ്പള്ളി: റബർ ബോർഡിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന കരിക്കാട്ടൂരി (മുക്കട)ലുള്ള സെൻട്രൽ റബർ നഴ്സറി വ്യവസായപാർക്ക്‌ ആക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻസിആർപിഎസ്)യുടെ നേതൃത്വത്തിൽ ഒക്ടോബർ ഒന്നിന് രാവിലെ 10.30 മുതൽ മുക്കട നഴ്സറിക്ക് മുൻപിൽ കൂട്ടധർണ നടത്തും.
ദേശീയ പ്രസിഡന്‍റ് വി.വി. ആന്‍റണിയുടെ അധ്യക്ഷതയിൽ റബർ ബോർഡ്‌ മുൻ ചെയർമാൻ പി.സി. സിറിയക് ധർണ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്‌ട്രീയ, കർഷക സംഘടനകളെ പ്രതിനിധീകരിച്ച് ജോസഫ് എം. പുതുശേരി, അസീസ് ബഡായിൽ, എൻ. ഹരി, പി.എ. സലിം, കെ. രാജേഷ്, എ.എം. മാത്യു, ശുഭേഷ് സുധാകരൻ, ഗിരീഷ് എസ്. നായർ, തോമസ് കുന്നപ്പള്ളി, എൻസിആർപിഎസ് നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും.

1961ൽ കേരളത്തിലെ കർഷകർക്ക് അത്യുത്പാദനശേഷിയുള്ള റബർത്തൈകൾ ലഭ്യമാക്കുന്നതിനു വേണ്ടി റബർ ബോർഡിന്‍റെ കീഴിൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. കേരളത്തിലെ റബർ വിപ്ലവത്തിന് നാന്ദികുറിച്ച ക്ലോൺ ആയ 105 റബർ തൈകൾ ഗുണനിലവാരത്തോടും മിതമായ നിരക്കിലും ഉത്പാദിപ്പിച്ചു വിതരണം നടത്തിയത് ഈ നഴ്സറിയിൽ നിന്നാണ്. ഏറ്റവും ഉത്പാദന ശേഷിയുള്ള എഫ്എക്സ് 516 (ക്രൗൺ ബഡഡ്) തൈകൾ ലഭ്യമാകുന്ന ഏക കേന്ദ്രവും ഇതാണ്. റബർ ഗവേഷണകേന്ദ്രത്തിൽ പുതുതായി കണ്ടുപിടിക്കപ്പെടുന്ന പുതിയ ക്ലോണുകൾ മദർ പ്ലാന്‍റിൽനിന്ന് മൾട്ടിപ്ലിക്കേഷൻ നടത്തി കർഷകരിലേക്കും നഴ്സറികൾക്കും എത്തിക്കുന്നതും ലോകത്ത് ഇന്ന് ലഭ്യമായിട്ടുള്ള 67 ക്ലോൺ ഇനങ്ങൾ ഒരിടത്തു കാണാൻ കഴിയുന്ന ഇന്ത്യയിലെ ഏക സ്ഥലവും മ്യൂസിയവും കരിക്കാട്ടൂരാണ്.


മൂന്ന്-നാല് വർഷത്തേക്ക് മാത്രമാണ് ഇവിടെ ഒരു സ്ഥലത്ത് നഴ്സറി നടത്തുക. അതിനുശേഷം മൂന്ന്-നാല് വർഷം ഈ സ്ഥലം ഭൂമിയുടെ ജൈവ സമ്പുഷ്‌ടീകരണത്തിനു വേണ്ടി റിസർവ് ചെയ്യാറുണ്ട്. ഇതിൽ തെറ്റിദ്ധരിച്ചാണ് ഈ സ്ഥലം തരിശായി കിടക്കുകയാണെന്ന പേരിൽ വ്യവസായ പാർക്കിന്‌ എടുക്കുവാൻ ശ്രമിക്കുന്നത്.

കേരളത്തിലെ നഴ്സറികൾ മിക്കതും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചതു മൂലം കേരളത്തിൽ ഗുണനിലവാരമുള്ള റബർത്തൈകൾക്ക് കടുത്ത ക്ഷാമമാണിപ്പോൾ. അതിനാൽ കേരളത്തിലെ റബർ കർഷകരുടെ ഉത്പാദന വർധനവിനും വില നിയന്ത്രണത്തിനും റബർ കൃഷിയുടെ ഭാവി നിലനിൽപ്പിനും ഈ നഴ്സറി നിലനിൽക്കണം. റബർ ബോർഡ്‌ ജൂബിലിയോടനുബന്ധിച്ചു റബർബോർഡ്‌ പ്രഖ്യാപിച്ച റബർ മ്യൂസിയത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം കൂടിയാണിത്.

യാഥാർഥ്യം മനസിലാക്കി കർഷകവിരുദ്ധനീക്കം അവസാനിപ്പിക്കുവാൻ എംഎൽഎ മുൻകൈ എടുക്കണമെന്ന് റബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി ബാബുജോസഫ്, റീജിയൻ പ്രസിഡന്‍റ് ജോർജ് കൊട്ടാരം, കാഞ്ഞിരപ്പള്ളി റീജണൽ സെക്രട്ടറി അബ്ദുൾ കരിം, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ഷാജി ചിറക്കടവ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.