പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തു
Thursday, April 25, 2024 10:37 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ്സാമഗ്രികൾ വിതരണം ചെയ്തു. പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിലുൾപ്പെട്ട കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് സ്‌കൂളിലും പൂഞ്ഞാറിലെ പോളിംഗ് സാമഗ്രികളുടെ വിതരണം പൊടിമറ്റം സെന്‍റ് ഡൊമിനിക്‌സ് കോളജിലുമാണ് നടന്നത്.

കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ 181 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളാണ് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക്‌സ് സ്‌കൂളില്‍നിന്നു വിതരണം ചെയ്തത്. പൂഞ്ഞാറിലെ 179 ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ സെന്‍റ് ഡൊമിനിക്‌സ് കോളജില്‍ നിന്നു വിതരണം ചെയ്തു. ഇന്നലെ രാവിലെ എട്ടോടെ ഉപവരണാധികാരിയുടെ സാന്നിധ്യത്തിലാണ്
സ്ട്രോംഗ് റൂമുകൾ തുറന്ന് വോട്ടിംഗ് മെഷീനുകളുടെ അടക്കം വിതരണം ആരംഭിച്ചത്. ഉച്ചയോടെ പോളിംഗ് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥർ വാഹനങ്ങളിൽ ബൂത്തുകളിലേയ്ക്ക് തിരിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥനെ കൂടാതെ നാലു പേരടങ്ങുന്ന ടീമാണ് ഓരോ ബൂത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായുള്ളത്. കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ ആകെ 181 ബൂത്തുകളാണുള്ളത്. ഇവിടെ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നതിനായി 724 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 10 ശതമാനം റിസര്‍വ് ഉദ്യോഗസ്ഥരെയും കരുതിയിട്ടുണ്ട്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ 171 ബൂത്തുകളിലായി 716 ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

ഇരുനിയോജക മണഡലങ്ങളിലും 10 വനിതാ ബൂത്തുകളും അഞ്ചു മാതൃകാ ബൂത്തുകളും വീതമാണുള്ളത്. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ഓരോ ഉദ്യോഗസ്ഥനും കിടക്കാനുള്ള പായും വോട്ടിംഗ് മെഷീനൊപ്പം വിതരണം ചെയ്‌തിരുന്നു. വോട്ടെടുപ്പിനുശേഷം പത്തനംതിട്ട മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ തയാറാക്കിയ സ്ട്രോഗ് റൂമുകളിലേക്കു മാറ്റും.