നാട്ടുകാരിൽ ഭീതി വളർത്തി പാതയോരങ്ങളിലെ വന്മരങ്ങൾ
Saturday, May 4, 2024 7:36 AM IST
കറുകച്ചാൽ: കറുകച്ചാൽ-വാഴൂർ റോഡിൽ ഇരുവശങ്ങളിലുമായി വളർന്നുനിൽക്കുന്ന തണൽമരങ്ങളും ഇതര വന്മരങ്ങളും യാത്രക്കാർക്കും പരിസരവാസികൾക്കും ഭീഷണിയാകുന്നു. കറുകച്ചാൽ -വാഴൂർ റോഡിൽ നൂറുകണക്കിന് തണൽമരങ്ങളും ഇതരമരങ്ങളുമാണുള്ളത്. പലതും നൂറുവർഷത്തിലേറെ പഴക്കമുള്ള കൂറ്റൻ മരങ്ങൾ.

പുറമെ കണ്ടാൽ നല്ല മരങ്ങൾ എന്നു തോന്നുമെങ്കിലും പലതും കേട് പിടിച്ച് ജീർണാവസ്ഥയിലായിട്ട് നാളുകളേറെയായി. ചെറുകാറ്റടിച്ചാൽപോലും ശിഖരങ്ങൾ ഒടിഞ്ഞ് റോഡിലേക്കും വാഹനങ്ങൾക്കു മുകളിലേക്കും വീഴും.

കഴിഞ്ഞ ദിവസം മൈലാടിയിൽ തണൽമരത്തിന്‍റെ ഉണങ്ങിയ കമ്പ് വീണു കാറിന്‍റെ ഗ്ലാസും മുകൾഭാഗവും തകർന്നു. മഴക്കാലമായാൽ വലിയ ശിഖരങ്ങളടക്കം ഒടിഞ്ഞു വീണ് വൈദ്യുതിലൈനും തൂണുകളടക്കം നശിക്കുന്നതും ഗതാഗത സ്തംഭനവും പതിവാണ്.

അണിയറപ്പടി-നെത്തല്ലൂർ ഭാഗത്തു കഴിഞ്ഞവർഷം നാല് മരങ്ങളാണ് പിഴുതുവീണത്. വൈദ്യുത പോസ്റ്റടക്കം തകർന്നുവീണ് വലിയ നാശനഷ്ടമുണ്ടായി. കേടുപിടിച്ച മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുകയോ മരങ്ങളെ സംരക്ഷിക്കുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മരങ്ങളിൽ അണ്ണാൻപച്ചയും ഇത്തിൾ പോലുള്ള പരാദ സസ്യങ്ങളും വളരുന്നതാണ് പ്രധാനപ്രശ്‌നം. ഇത്തിൾ തടിക്ക് കേടുവരുത്തും. അണ്ണാൻപച്ച പരാദ സസ്യമല്ലെങ്കിലും നിറഞ്ഞിരിക്കുന്നതിനാൽ മരത്തിന്‍റെ അപകടാവസ്ഥയോ കേടോ അറിയില്ല.

പുറമെ ബലമുള്ളതെന്ന് തോന്നിയാലും തടിയുടെ ഉൾവശം പൊള്ളയായിരിക്കും. ഇത് മരം വീണു കഴിയുമ്പോഴാണ് തിരിച്ചറിയുന്നത്. ഓരോ വർഷവും മരച്ചില്ലകൾ വീണ് വ്യാപകനാശമാണ് വീടുകൾക്കും വാഹനങ്ങൾക്കും വൈദ്യുതി ലൈനുകൾക്കും ഉണ്ടാകുന്നത്.

നെത്തല്ലൂർ, പോളച്ചിറ, മാന്തുരുത്തി, ആഴാംച്ചിറ, കോക്കുന്നേൽപ്പടി, കങ്ങഴ, മൂലേപ്പീടിക, കാഞ്ഞിരപ്പാറ, ഡാണാവുങ്കൽപ്പടി, ഉദയപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നൂറുകണക്കിനു മരങ്ങളാണ് ഏതു നിമിഷവും റോഡിലേക്കു നിലംപൊത്താവുന്ന അവസ്ഥയിൽ നിലകൊള്ളുന്നത്.