കയറ്റുമതി പ്രഖ്യാപനം നടപ്പായില്ല; റബര്‍ വിലയില്‍ മെച്ചമില്ല
Friday, May 3, 2024 11:28 PM IST
കോട്ടയം: റബര്‍ കയറ്റുമതിക്ക് ഇന്‍സെന്‍റീവ് നല്‍കുമെന്ന റബര്‍ ബോര്‍ഡ് പ്രഖ്യാപനം വെറും ഇലക്‌ഷന്‍ സ്റ്റണ്ട് മാത്രമായി.

റബര്‍ കയറ്റുമതിക്കാര്‍ക്ക് സബ്‌സിഡി നല്‍കുമെന്നും സ്റ്റോക്ക് പൂര്‍ണമായി വിദേശങ്ങളിലേക്ക് കയറ്റിയയച്ച് ആഭ്യന്തര വില ഉയര്‍ത്തുമെന്നുമാണ് റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാവര്‍ ധനാനിയ മാര്‍ച്ച് 15ന് പ്രഖ്യാപനം നടത്തിയത്. 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇന്‍സന്‍റീവ് നല്‍കുമെന്നും ജൂണ്‍ വരെ സ്‌കീമിനു പ്രാബല്യമുണ്ടെന്നുമായിരുന്നു പ്രഖ്യാപനം.

സംസ്ഥാനത്ത് നിലവിലുള്ള എഴുപതിനായിരം ടണ്‍ റബര്‍ സ്റ്റോക്കില്‍ ഒരു കിലോ പോലും കയറ്റുമതി ചെയ്യാനായിട്ടില്ല. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍, റബ്‌കോ, മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍, റബര്‍ മാര്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി ലൈസന്‍സുണ്ട്.

ഈ സംരംഭങ്ങളിലൂടെ കയറ്റുമതി നടത്തി കര്‍ഷകര്‍ക്ക് ആശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാരും പരാജയപ്പെട്ടു. കൂടാതെ കേരളത്തില്‍ നാല്‍പതിലേറെ സ്വകാര്യ ഡീലര്‍മാര്‍ക്കും ലൈസന്‍സുണ്ട്. വിദേശവില കിലോയ്ക്ക് 225 രൂപയിലെത്തി ആഭ്യന്തരവില 185 രൂപയില്‍ പരിമിതമായ സാഹചര്യത്തിലാണ് കയറ്റുമതി പ്രഖ്യാപനമുണ്ടായത്. ഷീറ്റ് റബറിന് കിലോയ്ക്ക് അഞ്ചു രൂപ ഇന്‍സന്‍റീവാണ് പ്രഖ്യാപിച്ചത്.