ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുണ്ടായ അപകടം; കാക്കാംതോട് സങ്കടക്കടലായി
Sunday, May 5, 2024 6:45 AM IST
ചങ്ങനാശേരി: വീട് പൊളിച്ചു മാറ്റുന്നതിനിടെ കോണ്‍ക്രീറ്റ് ബീം വീണ് ഇതരസംസ്ഥാന തൊഴിലാളി മരിക്കുകയും മറ്റു രണ്ട് തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവം കാക്കാംതോടിനെ സങ്കടക്കടലാക്കി.

ഇന്നലെ വൈകുന്നേരം 4.30ന് ചങ്ങനാശേരി കാക്കാംതോട് ഭാഗത്ത് പുതുപ്പറമ്പില്‍ പി.സി. ജയിംസിന്‍റെ വീട് പൊളിച്ചു മാറ്റുന്നതിനിടെയായിരുന്നു അപകടം. ബീഹാര്‍ സ്വദേശി ജിതേന്ദറാണ് മരിച്ചത്. മറ്റു രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്.

സംഭവമറിഞ്ഞ് സമീവാസികള്‍ ഓടിയെത്തുമ്പോള്‍ കൂറ്റന്‍ കോണ്‍ക്രീറ്റ് ബീമിനടിയില്‍ ജീവനുവേണ്ടി കേഴുന്ന തൊഴിലാളികളെയാണ് കണ്ടത്. കൂറ്റന്‍ ബീമായതിനാല്‍ രക്ഷാപ്രവര്‍ത്തനം എളുമായിരുന്നില്ല. നാട്ടുകാര്‍ വിവരമറിയിച്ചതു പ്രകാരമെത്തിയ പോലീസിന്‍റെ നിര്‍ദേശപ്രകാരം ജെസിബി എത്തിച്ച് ബീം ഉയര്‍ത്തി തൊഴിലാളികളെ പുറത്തെടുക്കുകയായിരുന്നു.

ജിതേന്ദറിന്‍റെ ശരീരം പൂര്‍ണമായും ബീമിനടയിലായിരുന്നവെന്ന് സംഭവസമയത്തുണ്ടായിരുന്ന നാട്ടുകാര്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും ഗുരുതരമായ പരിക്കേറ്റു. ഇവിടെ പണിചെയ്യുന്ന മറ്റു തൊഴിലാളികള്‍ക്ക് പരസ്പരം പരിചയമില്ലാത്തതുമൂലം അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിയാന്‍ പോലീസിനു ബുദ്ധിമുട്ടു നേരിട്ടു.

അപകടവാര്‍ത്ത അറിഞ്ഞ് ജിതേന്ദറിന്‍റെ ബന്ധു സൂരജ് സംഭവസ്ഥലത്തെത്തിയത് സങ്കടക്കാഴ്ചയായി. ബിഹാറില്‍നിന്ന് ഇരുവരും ഒന്നിച്ചാണ് ജോലി തേടിയെത്തിയത്. കണ്ണംചിറ ഭാഗത്ത് വാടകവീട്ടിലാണ് ഇവരുടെ താമസം. കഴിഞ്ഞദിവസം ജിതേന്ദറിന് സൂരജിനോടൊപ്പമായിരുന്നു ജോലി. ഇന്നലെയാണ് ജിതേന്ദര്‍ കാക്കാംതോട്ടില്‍ ജോലിക്കെത്തിയത്. അപകടവാര്‍ത്തയറിഞ്ഞ് നാടിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുള്ള നിരവധി ആളുകള്‍ സംഭവസ്ഥലത്തെത്തി.