കടനാട് തുന്പിമലയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല; കാട്ടുപൂച്ചയെന്ന് നിഗമനം
Sunday, May 5, 2024 2:07 AM IST
കടനാട്: തുന്പിമലയിൽ കാണപ്പെട്ടതു പുലിയല്ലെന്നും കാട്ടുപൂച്ചയെന്നും വനംവകുപ്പ് അധികൃതർ. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സമീപവാസിയായ തടത്തില്‍ രവി തുമ്പിമലയിലുള്ള മൊബൈല്‍ ടവറിന് സമീപത്തെ പാറയില്‍ പുലിയെ കണ്ടുവെന്നു പറഞ്ഞത്.

രവി പറഞ്ഞതനുസരിച്ച് പഞ്ചായത്തധികൃതര്‍ വനംവകുപ്പ് അധികൃതരെ വിവരം അറിയിക്കുകയും വനപാലകര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തു. വനം വകുപ്പിന്‍റെ പരിശോധനയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പുലിയുള്ളയിടങ്ങളില്‍ സാധാരണയായി വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെടാറുണ്ടെങ്കിലും തുമ്പിമലയില്‍ അത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ തുമ്പിമലയില്‍ കണ്ടത് പുലിയല്ലെന്നും കാട്ടുപൂച്ചയായിരിക്കാമെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറഞ്ഞത്.