റിവര്‍വ്യൂ റോഡ് നിര്‍മാണം ഒച്ചിഴയുംപോലെ; പാതിവഴിയില്‍ സ്വപ്നപദ്ധതി
Friday, May 3, 2024 10:30 PM IST
പാലാ: മീനച്ചിലാറിന്‍റെ തീരത്തുകൂടി ജനറൽ ആശുപത്രി ജംഗ്ഷന്‍ മുതല്‍ കൊട്ടാരമറ്റം വരെ നിരവധി തൂണുകളില്‍ പാലമായി തീര്‍ക്കുന്ന റോഡിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ഒച്ചിഴയും പോലെ.

മീനച്ചിലാറിന്‍റെ തീരത്തുകൂടി 150ലേറെ തൂണുകളിലായി 12 മീറ്റര്‍ വീതിയിലാണ് റോഡിന്‍റെ നിര്‍മാണം. 33 കോടി രൂപയാണ് പദ്ധതിച്ചെലവ് വകയിരുത്തിയിട്ടുള്ളത്. രണ്ടു മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്.

സ്ഥലം ഏറ്റെടുത്തപ്പോള്‍ റവന്യൂ വകുപ്പ് അധികൃതര്‍ക്കുണ്ടായ പാളിച്ചയാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയതെന്നാണ് ആക്ഷേപം. ഇതു നിര്‍മാണം മുടങ്ങാനും കാരണമായി. കൊട്ടാരമറ്റം ഭാഗത്ത് ഇരുനൂറ് മീറ്ററോളം നീളത്തില്‍ അനുബന്ധറോഡ് പണിതീര്‍ക്കണം. തൂണുകളില്‍ പാലമായി പണിതീര്‍ത്ത ഭാഗത്തും നിര്‍മാണജോലികള്‍ ഇനിയും നടക്കാനുണ്ട്. പാലാ-ഏറ്റുമാനൂര്‍ റോഡിന് സമാന്തരമായാണ് റിവര്‍വ്യൂ റോഡ്.

2013 ലെ സംസ്ഥാന ബജറ്റില്‍ അന്നത്തെ ധനമന്ത്രി കെ.എം. മാണിയാണ് ആകാശപാത പ്രഖ്യാപിച്ചത്. 2015 ല്‍ ഭൂമി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറി. 12 പേരില്‍നിന്ന് 14 കോടി രൂപ ഭൂമി ഏറ്റെടുക്കലിനുമാത്രം ചെലവഴിച്ചു. പ്രളയവും കോവിഡും മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങിക്കിടക്കുകയായിരുന്നു. പ്രളയത്തില്‍ നിര്‍മാണ സാമഗ്രികള്‍ നഷ്ടപ്പെടുകയും ചെയ്തു. ജോസ് കെ.മാണി എംപിയും മാണി സി. കാപ്പന്‍ എംഎല്‍എയും പൊതുമരാമത്ത് മന്ത്രിയെ നേരില്‍ കണ്ടതിനെ തുടര്‍ന്നാണ് ജോലികള്‍ പുനരാരംഭിച്ചത്.

ഗതാഗതത്തിരക്ക്
നിയന്ത്രിക്കാം

റിവര്‍വ്യൂ റോഡ് പൂര്‍ത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെ ഗതാഗതത്തിരക്ക് പൂര്‍ണമായും നിയന്ത്രിക്കാനാകും. നഗരത്തില്‍ പ്രവേശിക്കാതെതന്നെ വാഹനങ്ങള്‍ക്ക് ളാലം ജംഗ്ഷനില്‍നിന്ന് കൊട്ടാരമറ്റത്തെത്താം.

കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നിര്‍മാണോദ്ഘാടനം നടക്കുകയും പിന്നീട് വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം പണി ആരംഭിക്കുകയും ചെയ്ത പദ്ധതിയാണിത്. മീനച്ചിലാറിന്‍റെ തീരത്ത് ഒരു കിലോമീറ്റര്‍ ദൂരമുള്ള വലിയ പാലമാണ് തീര്‍ക്കുന്നത്. പാലത്തിന്‍റെ നിര്‍മാണ പ്രവൃത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയായെങ്കിലും കൊട്ടാരമറ്റത്തും ജനറൽ ആശുപത്രി ജംഗ്ഷനു സമീപത്തും അനുബന്ധ റോഡുകള്‍ പണിയുന്നതിന് ഇനിയും പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല.

നിലവിലുള്ള റിവര്‍ വ്യൂ റോഡ് കൊട്ടാരമറ്റത്തേക്ക് നീട്ടുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി. പാലാ വലിയപാലത്തിന് സമീപം തൂണുകളില്‍ തീർ‍ക്കുന്ന പാലത്തിന്‍റെ അവസാനഘട്ട നിര്‍മാണപ്രവൃത്തികള്‍ അനിശ്ചിതാവസ്ഥയിലാണ്. ഇവിടെ സ്വകാര്യവ്യക്തിയുടെ കെട്ടിടമുള്ള സ്ഥലം റവന്യൂ ഭൂമിയെന്ന് കണക്കാക്കി നിര്‍മാണം നടത്തിയപ്പോള്‍ സ്ഥലമുടമ എതിര്‍പ്പുമായെത്തുകയും കോടതിയെ സമീപിക്കുകയും ചെയ്തു.

കെട്ടിടത്തിന്‍റെ ഉള്ളിലേക്കു കയറിവരും വിധമാണ് നിര്‍മാണം നടത്തിയത്.നഷ്ടപരിഹാരം നല്‍കി ഏറ്റെടുക്കാതെയാണ് നിര്‍മാണം നടത്തിയതെന്നാണ് സ്ഥലമുടമയുടെ പരാതി.