ഓരുമുട്ട് ഏഴിന് തുറക്കും
Sunday, May 5, 2024 6:40 AM IST
വൈക്കം: കൃഷിയിടങ്ങളിൽ ഓരുജലം കലരാതിരിക്കാൻ വാഴമന മുട്ടുങ്കലിലും തോട്ടുവക്കത്തും ഇടയാറിൽ നാട്ടുതോടുകൾക്കുകുറുകയെയും സ്ഥാപിച്ച ഓരുമുട്ടുകൾ ഏഴിന് പൊളിച്ചു നീക്കും. വൈക്കം വടയാർ വാഴമന മുട്ടുങ്കലിൽ മുവാറ്റുപുഴയാറിന്‍റെ കൈവഴിയിൽ സ്ഥാപിച്ച പുത്തൻപാലം ഓരുമുട്ടും വേമ്പനാട്ടു കായലും കരിയാറിനെയും ബന്ധിപ്പിക്കുന്ന വൈക്കം തോട്ടുവക്കത്ത് കെവി കനാലിനു കുറുകെയുള്ള ഓരു മുട്ടാണ് ആദ്യം പൊളിച്ചുനീക്കുന്നത്.

അപ്പർ കുട്ടനാട്ടിലെ നെൽകൃഷി വിളവെടുപ്പു ഏറെക്കുറെ പൂർണമായതോടെയാണ് ഓരുമുട്ടുകൾ തുറക്കാൻ അധികൃതർ നടപടി സ്വീകരിക്കുന്നത്. തണ്ണീർമുക്കം ബണ്ടിന്‍റെ ഷട്ടർ തുറന്ന് ദിവസങ്ങൾക്കകം കരിയാർ സ്പിൽവേ തുറക്കുകയും തുടർന്ന് ഓരുമുട്ടുകൾ തുറന്ന് ഉൾപ്രദേശത്തെ മലിനീകരണമൊഴിവാക്കാൻ ഓരുജലം കയറ്റുന്നതുമായിരുന്നു പതിവ്.

നെൽകൃഷി വിളവെടുപ്പ് വൈകിയതിനാൽ കരിയാർ സ്പിൽവേയുടെ ഷട്ടറുകൾ ഇനിയും തുറന്നിട്ടില്ല. ഓരുമുട്ടുകൾ നിശ്ചിതസമയം കഴിഞ്ഞിട്ടും തുറക്കാത്തതിനാൽ ഉൾപ്രദേശത്തെ ജലാശയങ്ങളിലെ തോടുകളിൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് വെള്ളം കറുത്ത നിറത്തിലായി.

ഉദയനാപുരം-തലയോലപറമ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് തീർത്ത വടയാർ വാഴമനയിലെ മുട്ട് പൊളിക്കാത്തതിനാൽ ജലം മലിനപ്പെട്ട് പ്രദേശത്തെ കിണറുകളിലെ വെള്ളം ഉപയോഗശൂന്യമായി. പുഴയിലെ വെള്ളമാണ് പ്രദേശവാസികൾ കുളിക്കാനും ഗാർഹികേതര ആവശ്യങ്ങൾക്കും ഉപയോഗിച്ചിരുന്നത്. മലിനീകരണം ഒഴിവാക്കാൻ ഓരുമുട്ടുകൾ തുറക്കുന്നതിനൊപ്പം കരിയാർ സ്പിൽവേയുടെ ഷട്ടറുകളും തുറക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.