കനത്ത മഴയിൽ പന്തളത്ത് വീട് തകർന്നു
Friday, June 28, 2024 4:12 AM IST
പന്തളം: കാലവർഷം ശക്തിപ്പെട്ടതോടെ ശക്തമായ മഴയിൽ പന്തളത്ത് വീട് തകർന്നു, വയോധികയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. പന്തളം കടക്കാട് ഗവ. എൽപി സ്കൂളിനു സമീപം തോന്നല്ലൂർ പള്ളികിഴക്കേതിൽ ഐഷാബീവിയുടെ (82) വീടാണ് മഴയിൽ തകർന്നു വീണത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം.

കട്ടിലിൽ കിടക്കുകയായിരുന്ന ഐഷാ ബീവി തൊട്ടടുത്ത മുറിയിലേക്ക് മാറിയ ഉടൻ വീടിന്‍റെ ചുവര് കട്ടിലിന്‍റെ മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സംഭവ സമയം വീട്ടിൽ ശാരീരികാസ്വാസ്ഥ്യമുള്ള മകൻ താജുദീനും ഉണ്ടായിരുന്നു. ഇരുവരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

വീട് പൂർണമായും വാസയോഗ്യമല്ലാതായി. വീട്ടുപകരണങ്ങളും തകർന്നു. സംഭവമറിഞ്ഞ് കുരമ്പാല വില്ലേജ് ഓഫീസർ കിരൺ മോഹൻ, നഗരസഭ സെക്രട്ടറി ഇ.വി. അനിത, നഗരസഭ ചെയർപേഴ്സണൽ സുശീല സന്തോഷ്, നഗരസഭ കൗൺസിലർമാരായ എച്ച്. സക്കീർ, ഷെഫിൻ റെജീബ് ഖാൻ എന്നിവരും എത്തിയിരുന്നു. കുടുംബത്തെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കാനും തീരുമാനിച്ചു. അടൂർ പെരിങ്ങനാട്ടും ഒരു വീട് തകർന്നു.

കൃഷിനാശം

പന്തളം മേഖലയിൽ 116.61 ഹെക്ടറിലെ നെല്ല് നശിച്ച് 2.58 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണു കണക്ക്. ഓണവിപണി ലക്ഷ്യമിട്ടു വളർത്തിയ ഏത്തവാഴകളും പച്ചക്കറികളും വ്യാപകമായി നശിച്ചിട്ടുണ്ട്. മരങ്ങൾ വൈദ്യുതി ലൈനിൽ വീണും മറ്റും കെഎസ്ഇബിക്കു വൻ നഷ്ടമുണ്ടായിട്ടുണ്ട്.

അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് പന്തളത്തെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. കനത്ത മഴയില്‍ അച്ചൻകോലാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് കടക്കാട് താഴ്ന്ന പ്രദേശങ്ങള്‍ രണ്ടു വീടുകൾ വെള്ളത്തില്‍ മുങ്ങി.

പന്തളം, കടയ്ക്കാട് പുത്തൻവീട് സലീം, കടയ്ക്കാട് ഷഹന മൻസിൽ സൈനുലാബുദ്ദീൻ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.