കൊടുമണ്ണില്‍ വിവാദ സ്ഥലത്തെ ഓട നിര്‍മാണം : തീരുമാനം മാറ്റിയതില്‍ ഭരണകക്ഷിയിലും അതൃപ്തി
Sunday, June 30, 2024 3:56 AM IST
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫ് ഇടപെട്ടതോടെ വിവാദമായ ഏഴംകുളം - കൈപ്പട്ടൂര്‍ റോഡില്‍ രാഷ്‌ട്രീയത്തര്‍ക്കം വീണ്ടും. വിവാദ സ്ഥലത്ത് ഓട നിര്‍മാണം പുനരാരംഭിച്ചെങ്കിലും റോഡിന്‍റെ നിശ്ചിത വീതി സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

ജോര്‍ജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്‍റെ മുന്‍ഭാഗത്ത് ഓടയുടെ അലൈന്‍മെന്‍റില്‍ മാറ്റമുണ്ടെന്നാരോപിച്ച് കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെ.കെ. ശ്രീധരനാണ് ആദ്യം രംഗത്തെത്തിയത്.

പിന്നാലെ വിഷയം കോണ്‍ഗ്രസും ഏറ്റെടുത്തു. ഇതോടെ നിര്‍മാണം തടസപ്പെടുകയും റോഡിന്‍റെ വീതി അളക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തര്‍ക്കസ്ഥലം ഒഴിവാക്കി റോഡ് നിര്‍മാണം നടത്താന്‍ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെയും സ്ഥലം എംഎല്‍എകൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്‍റെയും സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചതാണ്.

എന്നാല്‍ തീരുമാനം മറികടന്ന് വെള്ളിയാഴ്ച രാവിലെ തര്‍ക്കസ്ഥലത്തു പണി നടത്തുകയായിരുന്നു. കോണ്‍ഗ്രസ് പ്രതിഷേധം അറിയിച്ചെങ്കിലും പോലീസ് സഹായത്തോടെ പണികള്‍ മുന്നോട്ടുപോയി.

പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ രാവിലെ മുതല്‍ കൂടുതല്‍ പോലീസിനെ നിയോഗിച്ചിരുന്നു. ഇതിന് മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണസംവിധാനങ്ങളുടെ സകല പിന്തുണയും ഉണ്ടായിരുന്നു. കൂടാതെ സിപിഎം ജില്ലാ നേതൃത്വവും സഹായത്തിനുണ്ടായിരുന്നു. ഈ ഭാഗത്തെ പണികള്‍ വേഗം തീര്‍ക്കാന്‍ കരാറുകാര്‍ക്കുമേല്‍ സര്‍ക്കാലതല സമ്മര്‍ദമുണ്ടായതായി സൂചനകളുണ്ട്.

മന്ത്രി ഭര്‍ത്തിവിന്‍റെ കെട്ടിടത്തിന് മുന്നിലെ ഓടയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എത്രയും വേഗം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മൂന്നു തവണയാണ് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയത്. പിന്നീടാണ് ചര്‍ച്ച നടത്താന്‍പോലും മന്ത്രി തയാറായത്.

ഇതിനുശേഷമാണ് ഡെപ്യൂട്ടി സ്പീക്കര്‍ തീരുമാനം മാധ്യമങ്ങളെ അറിയിച്ചത്. വെളളിയാഴ്ച സ്ഥലം പരിശോധിക്കുമെന്ന് അറിയിച്ചിരുന്ന കെആര്‍എഫ്ബി ഉദ്യോഗസ്ഥരും എത്തിയില്ല. മന്ത്രിതലത്തില്‍ ഇടപെടല്‍ നടന്നതാണ് തീരുമാനങ്ങള്‍ അട്ടിമറിക്കാന്‍ ഇടയായതെന്നും സംശയിക്കുന്നു.

മന്ത്രി വീണാ ജോര്‍ജും ചിറ്റയം ഗോപകുമാറും തമ്മില്‍ മുമ്പ് ചിലഅസ്വാരസ്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവര്‍ നീരസത്തിലായിരുന്നു. ഓടയുടെ അലൈന്‍മെന്‍റ് മാറ്റിയതിലും റോഡ് അളക്കാന്‍ ജോര്‍ജ് ജോസഫ് ഇറങ്ങിയതിലുമൊക്ക പ്രാദേശിക സിപിഎം നേതൃത്വത്തിനും കടുത്ത എതിര്‍പ്പുണ്ട്. എന്നാല്‍ പരസ്യ പ്രതികരണത്തിനു ഡെപ്യൂട്ടി സ്പീക്കറോ സിപിഐയോ തയാറായിട്ടില്ല.