ജില്ലാ സ്റ്റേഡിയം നിര്‍മാണം: ആദ്യഘട്ടത്തില്‍ മണ്ണിട്ടുയര്‍ത്തല്‍
Sunday, June 30, 2024 3:56 AM IST
പത്തനംതിട്ട: കെ.കെ. നായര്‍ സ്മാരക ജില്ലാ സ്റ്റേഡിയം പുനര്‍നിര്‍മാണത്തിന്‍റെ ആദ്യഘട്ടത്തില്‍ മണ്ണിട്ടുയര്‍ത്തലും ഓടനിര്‍മാണവും. പവലിയന്‍ വിപുലീകരണത്തിനായുള്ള പരിശോധനാ പൈലിംഗും നടന്നുവരികയാണ്. നിലവിലെ പവലിയന്‍റെ രണ്ടു ഭാഗങ്ങളിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. ഇതിനായി 20 മീറ്ററോളം താഴ്ചയിലാണ് പൈലിംഗ് നടത്തിയത്. ഇതിനുശേഷം ഭാരപരിശോധനയും നടത്തും.

സ്റ്റേഡിയത്തിലെ പുതിയ ഓടനിര്‍മാണവും സ്റ്റേഡിയം മണ്ണിട്ടുയര്‍ത്തലും ആരംഭിച്ചിട്ടുണ്ട്. ട്രാക്കിനോടു ചേര്‍ന്നുണ്ടായിരുന്ന പഴയ ഓട പൂര്‍ണമായും പൊളിച്ചുമാറ്റി. നിരന്തരമായി സ്റ്റേഡിയത്തിലുണ്ടാകുന്ന വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനാണ് സാങ്കേതിക പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ ഓടകള്‍ നിര്‍മിക്കുന്നത്.

സ്റ്റേഡിയത്തിലെ ഗ്രൗണ്ട് ഒന്നര മീറ്ററും താഴ്ന്നതും ചതുപ്പുപോലുള്ളതുമായ ഭാഗങ്ങള്‍ മൂന്നു മീറ്ററും ബാക്കി ഭാഗങ്ങള്‍ അരമീറ്ററുമാണ് ഉയര്‍ത്തുന്നത്. ഇങ്ങനെ മണ്ണിട്ട് സ്റ്റേഡിയം മുഴുവനും ഉയര്‍ത്തിയതിനുശേഷം മാത്രമേ തുടര്‍നിര്‍മാണങ്ങള്‍ ആരംഭിക്കുകയുള്ളൂ. മഴ ശക്തമായത് നിര്‍മാണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

48 കോടി രൂപയുടെ നിര്‍മാണം

കിഫ്ബി മുഖേന 48 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്നത്. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമാണ് ലക്ഷ്യമിടുന്നത്. ഒമ്പത് ലൈനുള്ള സിന്തറ്റിക് ട്രാക്ക്, സ്റ്റേഡിയത്തിനുള്ളില്‍തന്നെ ക്രിക്കറ്റ്, ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താനുള്ള ഗ്രൗണ്ട്, മൂന്നു നീന്തല്‍ കുളങ്ങള്‍, ഫെന്‍സിംഗ്, റോളര്‍ സ്‌കേറ്റിംഗ് പരിശീലനത്തിനും മത്സരത്തിനുമുള്ള സംവിധാനങ്ങള്‍, ഓഫീസ്, സ്‌പോര്‍ട്‌സ് കൗണ്‍സിലിലെ വിദ്യാര്‍ഥികള്‍ക്കു താമസിക്കാന്‍ ഹോസ്റ്റല്‍ എന്നിവയാണ് പദ്ധതിയിലുള്ളത്.

സ്റ്റേഡിയം പുനര്‍നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ 50 കോടി രൂപയാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതി സംബന്ധിച്ച വിശദമായ പഠനത്തിനുശേഷം കിഫ്ബി രണ്ടു കോടിരൂപ വെട്ടിക്കുറച്ചു. ഇതോടെ വിശദ പദ്ധതിരേഖ വീണ്ടും പുതുക്കേണ്ടി വന്നു.

നിലവിലെ പവലിയന്‍ ഉള്‍പ്പെടയുള്ള കെട്ടിടങ്ങള്‍ക്ക് കാര്യമായ പ്രശ്‌നമില്ലാത്തതിനാല്‍, പൊളിച്ചുപണിയുന്നത് അധികച്ചെലവ് സൃഷ്ടിക്കുമെന്ന ന്യായം പറഞ്ഞാണ് രണ്ടു കോടി രൂപ കുറച്ചത്. അങ്ങനെയാണ് വിപുലീകരിക്കുവാന്‍ തീരുമാനമായത്.

നിലവില്‍ സ്റ്റേഡിയത്തിലെ ട്രാക്കുകളുണ്ടായിരുന്ന സ്ഥലത്ത് തന്നെയാണ് സിന്തറ്റിക് ട്രാക്കുകള്‍ വരുന്നത്. കൂടാതെ സ്റ്റേഡിയത്തിനോടു ചേര്‍ന്നുള്ള ചതുപ്പ് ഭാഗത്ത് ഇന്‍ഡോര്‍ സ്റ്റേഡിയവും നീന്തല്‍ കുളവും നിര്‍മിക്കും. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നിര്‍മാണം കരാറെടുത്തിരിക്കുന്നത്.