പീഡനക്കേസ് പ്രതിയായ മുന്‍ ലോക്കല്‍ സെക്രട്ടറിയെ തിരിച്ചെടുത്തതിനെതിരേ സിപിഎമ്മില്‍ പൊട്ടിത്തെറി
Tuesday, July 2, 2024 2:58 AM IST
തിരുവല്ല: പീഡനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയെ തിരിച്ചെടുത്ത് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതിനെച്ചൊല്ലി പാര്‍ട്ടിയില്‍ പൊട്ടിത്തെറി. തിരുവല്ല ടൗണ്‍ നോര്‍ത്ത് മുന്‍ ലോക്കല്‍ സെക്രട്ടറിയും കോട്ടാലി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന സി.സി. സജിമോനെ തിരിച്ചെടുത്തതതിനെച്ചൊല്ലി ഞായറാഴ്ച
ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തില്‍ ബഹളമുണ്ടായി.

സജിമോനെ തിരിച്ചെടുത്തതു റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കമുണ്ടായത്. ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി. ആന്റണിയാണ് റിപ്പോര്‍ട്ടിംഗിനെത്തിയത്. സജിമോനും യോഗത്തില്‍ പങ്കെടുത്തതോടെ ബഹളമായി. യോഗത്തില്‍ പങ്കെടുത്ത എട്ട് അംഗങ്ങളില്‍ ആറുപേരും സജിമോന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെ ചോദ്യം ചെയ്തു. സജിമോനെ തിരിച്ചെടുത്ത തീരുമാനം അംഗീകരിക്കില്ലെന്നും ഇതു പാര്‍ട്ടിക്കു ദോഷകരമാണെന്നും ലോക്കല്‍ സെക്രട്ടറി അടക്കമുള്ളവര്‍ നിലപാടെടുത്തു. ഇതോടെ യോഗം അവസാനിപ്പിക്കുകയായിരന്നു.

സജിമോനെ തിരിച്ചെടുക്കാന്‍ ജില്ലാ കമ്മിറ്റിയാണ് നിര്‍ദേശം നല്‍കിയത്. ഇതിനെതിരേ സംസ്ഥാന കമ്മിറ്റിക്കു പരാതി നല്‍കാനാണ് ലോക്കല്‍ കമ്മിറ്റിയുടെ നീക്കം. സജിമോനെതിരേ തിരുവല്ല പൗരസമിതിയുടെ പേരില്‍ പോസ്റ്ററുകളും പതിച്ചിരുന്നു.

വിവാഹിതയായ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 2017ലാണ് സജി മോനെ ആദ്യം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഉപരികമ്മിറ്റികള്‍ ലോക്കല്‍ കമ്മിറ്റിയുടെ തീരുമാനം മരവിപ്പിച്ച് സജിമോനെ തിരികെയെടുത്ത് ബ്രാഞ്ച് സെക്രട്ടറി സ്ഥാനവും നല്‍കി.

ഇതിനിടെ ഡിഎന്‍എ പരിശോധനയുമായി ബന്ധപ്പെട്ട് സാമ്പിള്‍ മാറ്റിയതുള്‍പ്പെടെയുള്ള പരാതികളും സജിമോനെതിരേ ഉണ്ടായി. 2022ൽ സിപിഎം വനിതാ നേതാവിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി ലഹരി നല്‍കി നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ച സംഭവത്തിലും സജിമോനെതിരേ അന്വേഷണമുണ്ടായി.

കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ കൂടി പങ്കെടുത്ത ജില്ലാ കമ്മിറ്റിയില്‍ സജിമോനെ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു. സസ്‌പെന്‍ഷന്‍ നിലനില്‍ക്കേ പുറത്താക്കലും വന്നതോടെ ഒരേ വിഷയത്തില്‍ രണ്ടു നടപടി എന്നു ചൂണ്ടിക്കാട്ടി കണ്‍ട്രോള്‍ കമ്മീഷനു നല്‍കിയ പരാതി പരിഗണിച്ചാണ് തിരികെയെടുത്തത്.

പാർട്ടിയെ വെട്ടിലാക്കി യുവതിയുടെ കുടുംബം

പീഡനക്കേസുകളിലും ആൾമാറാട്ട കേസിലും പ്രതിയായ സി.സി.സജിമോനെ തിരിച്ചെടുത്ത സിപിഎം നടപടിക്കെതിരേ രൂക്ഷ വിമർശനവുമായി പീഡനത്തിന് ഇരയായ യുവതിയുടെ സഹോദരൻ രംഗത്ത്.

പീഡനത്തിനിരയായി ഗർഭിണിയായി പ്രസവിച്ച യുവതിയുടെ കുഞ്ഞിന്‍റെം പിതൃത്വം ഏറ്റെടുക്കാൻ സജിമോൻ തയാറാകാത്തതിനെതിരേയും പ്രതിയെ അമിതമായി പിന്തുണയ്ക്കുന്ന സിപിഎം ഏരിയ കമ്മിറ്റിയുടെ നടപടിക്കുമെതിരേയാണ് യുവതിയുടെ സഹോദരൻ പരസ്യ പ്രതികരണം നടത്തിയത്.

യുവതിക്ക് പരാതിയില്ലെന്നു പറഞ്ഞ സജിമോൻ കുഞ്ഞിന്‍റെ പിതൃത്വത്തെ തള്ളിപ്പറയുമോ എന്നും അദ്ദേഹം ചോദിച്ചു. കേസിൽനിന്നും കുടുംബം പിന്നോട്ടുപോകില്ലെന്നും നീതി തേടി സിപിഎം നേതൃത്വത്തെ ഒരിക്കൽ കൂടി സമീപിക്കുമെന്നും സഹോദരൻ പറഞ്ഞു.

ഒപ്പം നിയമ നടപടികളും സ്വീകരിക്കും. കേസിന്‍റെ തുടക്കം മുതൽ പാർട്ടി നേതൃത്വം സജിമോനൊപ്പമാണെന്നും യുവതിയുടെ പീഡന പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ പാർട്ടി ഓഫീസിൽ ഒളിവിൽ കഴിയാൻ രണ്ടുമാസം നേതൃത്വം സഹായം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു.

യുവതിക്ക് പരാതിയില്ല എന്ന് സജിമോൻ ഞായറാഴ്ച മാധ്യമങ്ങൾക്ക് മുൻപാകെ പ്രതികരിച്ചതിനു പിന്നാലെയാണ് സഹോദരൻ പരസ്യ നലപാട് സ്വീകരിച്ചത്.