ഒരു മാസത്തിനിടെ കാർഷികനഷ്ടം 1.75 കോടി
Wednesday, July 3, 2024 12:01 AM IST
പത്തനംതിട്ട: മഴ ശക്തമായിരുന്ന ജൂണിൽ ജില്ലയിൽ 1.75 കോടി രൂപയുടെ കാർഷികനഷ്ടം. മഴയും കാറ്റും മൂലമുള്ള നഷ്ടമാണ് ഏറെയും. ഏത്തവാഴ, പച്ചക്കറി എന്നിവയ്ക്കാണ് നഷ്ടം ഏറെയുണ്ടായത്.

ഓണം വിപണി ലക്ഷ്യമിട്ടു കൃഷി ചെയ്തിരുന്ന ഏത്തവാഴയാണ് നശിച്ചവയിൽ ഏറെയും. മേയിലുണ്ടായ വേനൽമഴയിലും ഏത്തവാഴയ്ക്കു വ്യാപക നഷ്ടം നേരിട്ടു. വേനലിനെ പ്രതിരോധിച്ചു വളർത്തിയെടുത്ത പച്ചക്കറിയും വ്യാപകമായി നശിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 130.35 ഹെക്ടറിൽ കൃഷിനാശമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. ആയിരത്തിലധികം കർഷകർ കൃഷിഭവനുകൾ മുഖേന നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.

30,000 വാഴകൾ
നശിച്ചു

കുലച്ചതും കുലയ്ക്കാത്തതുമായ 30,000 ൽപരം ഏത്തവാഴകൾ നശിച്ചു. കോന്നി, ഏനാത്ത്, നെടുന്പ്രം, ഇരവിപേരൂർ, പ്രമാടം, പന്തളം തെക്കേക്കര, ചെന്നീർക്കര ഭാഗങ്ങളിൽ ഏത്തവാഴ കർഷകർക്കു നഷ്ടമുണ്ടായി. കാറ്റിൽ ഒടിഞ്ഞുവീണാണ് ഏത്തവാഴ അധികവും നഷ്ടപ്പെട്ടത്. വിപണിയിൽ മെച്ചപ്പെട്ട വിലയുണ്ടായിരുന്ന സമയത്ത് വിളവെത്താറായ കുലകൾ നഷ്ടമായതും വൻ തിരിച്ചടിയായി.

21,000 ലേറെ കുലയ്ക്കാത്ത വാഴകൾ നശിച്ചതിൽ 42.48 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 10,620 കുലച്ച വാഴകൾ നശിച്ചതിൽ 1.26 കോടി രൂപയും നഷ്ടം കണക്കാക്കുന്നു.

0.08 ഹെക്ടറിലാണ് പച്ചക്കറി കൃഷി നശിച്ചത്. നാല് ഹെക്ടറോളം സ്ഥലത്ത് എള്ള് കൃഷി നഷ്ടപ്പെട്ടു. മരച്ചീനി, തെങ്ങ് തുടങ്ങിയവയ്ക്കും നാശമുണ്ടായി. ഏനാത്ത്, ഏഴംകുളം ഭാഗങ്ങളിൽ വെറ്റില കൃഷിക്കും നാശം നേരിട്ടിരുന്നു.

വേനലിനു പിന്നാലെ
നഷ്ടം ഇരട്ടിച്ചു

വേനൽക്കാല കെടുതിയും പിന്നാലെ എത്തിയ മഴയും കർഷകർക്ക് ഇരുട്ടടിയായിരുന്നു. ഏത്തവാഴ ഏറെ പ്രതീക്ഷയോടെയാണ് കൃഷി ചെയ്തതെങ്കിലും വേനലിൽ പലയിടത്തും ഇവയ്ക്കു നഷ്ടമുണ്ടായി. വെള്ളം ലഭിക്കാതെ ഏത്തവാഴ പലയിടത്തും കരിഞ്ഞുവീണു. പിണ്ടി പഴുത്ത് ഒടിഞ്ഞു വീഴുകയും പതിവായി. വാഴക്കുലകൾ കരിഞ്ഞുണങ്ങിയും നഷ്ടമുണ്ടായി.

കാലാവസ്ഥയിൽ അടിക്കടിയുണ്ടാകുന്ന മാറ്റങ്ങളും വന്യമൃഗ ശല്യവും കാരണം ഏറെ ബുദ്ധിമുട്ടിലായത് ഏത്തവാഴ കർഷകരാണ്. പാട്ടത്തിനു ഭൂമിയെടുത്തും മറ്റും കൃഷി നടത്തിയവരാണേറെയും. ബാങ്ക് വായ്പയെടുത്ത് കൃഷി ചെയ്തവരുമുണ്ട്.

ഇൻഷ്വറൻസ് തുക 300 രൂപ

ഒടിഞ്ഞുവീഴുന്ന കുലച്ച വാഴയ്ക്ക് 300 രൂപയാണ് വിള ഇൻഷ്വറൻസിൽ നഷ്ടപരിഹാരം ലഭിക്കുക. കർഷകരിൽ നല്ലൊരു പങ്ക് വിള ഇൻഷ്വറൻസ് പദ്ധതിയിൽ ചേർന്നവരല്ല.

അപേക്ഷിച്ച് ഒന്നരവർഷം കഴിഞ്ഞാണ് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കുക. ഇക്കൊല്ലം മാർച്ച് 31 വരെയുള്ള ബില്ലുകൾ പാസായിട്ടുണ്ടെന്ന് കൃഷിവകുപ്പ് പറയുന്നു. നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളിൽ 67.45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.