തുമ്പമണ്‍-കോഴഞ്ചേരി റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് 1.5 കോടി രൂപ അനുവദിച്ചു
Wednesday, July 3, 2024 12:01 AM IST
പത്തനംതിട്ട: അടൂര്‍-തുമ്പമണ്‍-കോഴഞ്ചേരി റോഡിന്‍റെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. കേരള റോഡ് ഫണ്ട് ബോര്‍ഡിന്‍റെ മേല്‍നോട്ടത്തിലാണ് 22 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്‍റെ അറ്റകുറ്റപ്പണികള്‍ നടത്തുക.

തുമ്പമണ്‍-കോഴഞ്ചേരി റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി ശക്തമാണ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് 102 കോടി രൂപ മുടക്കി ആധുനികരീതിയില്‍ റോഡ് പുനര്‍നിര്‍മിക്കാന്‍ പദ്ധതി തയാറാക്കിയെങ്കിലും പ്രാദേശികമായ എതിര്‍പ്പുമൂലം സ്ഥലം ഏറ്റെടുപ്പ് വൈകുന്നതിനാല്‍ പ്രവൃത്തി തുടങ്ങാനായിട്ടില്ല.

റോഡ് മിക്കയിടത്തും തകര്‍ന്നു കിടക്കുന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നു മന്ത്രി വീണാ ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഒന്നര കോടി രൂപ അടിയന്തരമായി അനുവദിച്ചത്. പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കി എത്രയും വേഗം റോഡ് പൂര്‍ണമായും ഗതാഗതയോഗ്യമാക്കുമെന്നു മന്ത്രി അറിയിച്ചു.