ലഹരിക്കെതിരേ പോരാട്ടം: ബോധവത്കരണത്തിന് യോദ്ധാവും വേട്ടയ്ക്ക് ഡാൻസാഫും
Thursday, June 27, 2024 4:19 AM IST
പത്തനംതിട്ട: ലഹരി വിരുദ്ധ ബോധവത്കരണത്തിനായി എക്സൈസ് വിമുക്തി മിഷന്‍റെ ചുമതലയിൽ ആരംഭിച്ച യോദ്ധാവ് പദ്ധതി കൂടുതൽ സ്കൂളുകളിലേക്ക്. സ്കൂൾ എസ്പിസികളുടെ ചുമതലയിലുള്ള പദ്ധതിയുടെ പ്രവർത്തനം വ്യാപകമാക്കാനാണ് തീരുമാനം.

ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ താത്പര്യമുള്ള ഒരു അധ്യാപകനു ചുമതല നൽകിയാണ് ജില്ലയിൽ യോദ്ധാവിന്‍റെ പ്രവർത്തനം നടത്തുന്നത്. ഇവർക്ക് പരിശീലനവും നൽകിയിട്ടുണ്ട്. സ്കൂളുകളിൽ കുട്ടികളെ നിരീക്ഷിക്കാനും ലഹരി വ്യാപനം തടയാനും പ്രത്യേക സംവിധാനം ഏർപ്പെടുത്തു. യോദ്ധാവിൽ കുട്ടികളുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്. എസ്പിസി കേഡറ്റുകൾക്ക് ഇതിന്‍റെ പരിശീലനം നൽകിയിട്ടുണ്ട്. സ്കൂൾ കൗൺസിലർമാരുടെ കൂടി സഹകരണവും പ്രവർത്തനങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്.

288 സ്കൂളുകളിലും 21 കോളജുകളിലും വിമുക്തി ക്ലബുകൾ ആരംഭിച്ചിട്ടുണ്ട്. പോലീസിന്‍റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്‍റി നാർക്കോട്ടിക്സ് സ്പെഷൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫ്) വിവിധ സ്കൂളുകളിൽ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാലയ പരിസരങ്ങൾ ലഹരി വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് ഡാൻസാഫ് നടത്തിവരുന്നത്. ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തനം.

പിടികൂടിയത് 793 ലഹരിക്കേസുകൾ

ജില്ലയിൽ കഴിഞ്ഞ ഒരുവർഷത്തിനിടെ എക്സൈസ‌ും പോലീസും ചേർന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത് 793 ലഹരിക്കേസുകളാണ്. കേസുകളുടെ എണ്ണത്തിൽ ഓരോവർഷവും വർധനയാണുള്ളത്. 837 പേരെയാണ് ലഹരി കൈവശംവച്ചതിനും ഉപയോഗത്തിനുമായി പിടികൂടിയിരിക്കുന്നത്.

പിടികൂടിയവയിൽ രാസലഹരി വസ്തുക്കളും ഉൾപ്പെടുന്നു. 222 കോട്പ കേസുകളുണ്ട്. 154 കിലോഗ്രാം കഞ്ചാവ്, പത്ത് കഞ്ചാവ് ചെടുകൾഎന്നിവ പിടികൂടിയിരുന്നു. എംഡിഎംഎ 514 ഗ്രാമാണ് കണ്ടെത്തിയത്. ഒരു കിലോഗ്രാം ഹാഷിഷ് ഓയിലും പിടികൂടി.