അള്ളുങ്കൽ ഡാം പരിസരത്ത് കാട്ടാന ചിറ്റാർ റോഡിൽ ബസിനു മുന്പിലുമെത്തി
Thursday, June 27, 2024 4:19 AM IST
ചിറ്റാര്‍: ചിറ്റാര്‍ അളളുങ്കല്‍ ഡാമിനു സമീപം കാട്ടാനയിറങ്ങി. ചൊവ്വാഴ്ച രാത്രിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന രാത്രിയില്‍ ചിറ്റാര്‍ 86 പളളിപ്പടിക്ക് സമീപം ചിറ്റാര്‍-സീതത്തോട് പാതയില്‍ ഏറെ നേരം നിലയുറപ്പിച്ച ശേഷം റബര്‍ തോട്ടത്തിലെ കൈതയും തൊട്ടുത്തുളള കൃഷിയിടത്തിൽ കയറി വ്യാപകമായി കൃഷി നശിപ്പിച്ചശേഷമാണ് ബുധനാഴ്ച രാവിലെയോടെ കാടുകയറിത്.

ബൂധനാഴ്ച രാവിലെ ആങ്ങമൂഴിയില്‍നിന്നും തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിനു മുമ്പില്‍ ഏറെനേരം ആന നിലയുറപ്പിച്ചിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

നാട്ടുകാര്‍ ബഹളം വച്ചതോടെയാണ് ആന അളളുങ്കല്‍ ഡാമിനു സമീപത്തുകൂടി കക്കാട്ടാറ്റിലൂടെ ബിമ്മരം വനത്തില്‍ കയറിയത്. 86 കിടങ്ങില്‍ ഫാത്തിമയുടെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക്, എന്നിവ യാണ് ആന നശിപ്പിച്ചത്.

ആറു മാസം മുമ്പ് ഈ പ്രദേശത്ത് സ്ഥിരമായി ഇറങ്ങിയ ചുളളന്‍ കൊമ്പനും ചില്ലിക്കൊമ്പനുമാണ് വീണ്ടും ബിമ്മരം വനത്തിലൂടെ കക്കാട്ടാര്‍ നീന്തികടന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു.