വെള്ളപ്പൊക്കക്കെടുതിയിൽ തിരുമൂലപുരം
Friday, June 28, 2024 4:12 AM IST
തിരുവല്ല: കനത്ത മഴയെത്തുടർന്ന് തിരുവല്ല നഗരസഭയിലെ 17, 18 വാർഡുകളിൽ ഉൾപ്പെടുന്ന തിരുമൂലപുരം പുളിക്കത്തറ മാലി, ആറ്റുമാലി, അടുമ്പട , മംഗലശേരി പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് വീടുകളുടെ ഉള്ളിലേക്ക് വെള്ളം ഇരച്ചെത്തിയത്. ഇതോടെ ഈ വീടുകളിലുള്ളവരെ ദുരിതാശ്വാസ ക്യാന്പിലേക്ക് മാറ്റി. മഴ കനക്കുന്നതോടെ വേഗത്തിൽ വെള്ളം കയറുന്ന പ്രദേശങ്ങളാണിവ.

തിരുമൂലപുരം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പുലർച്ചെവരെ പെയ്തിരുന്ന മഴയ്ക്ക് ഇന്നലെ പകൽ ശമനമുണ്ടായി. എങ്കിലും പ്രദേശത്തുകൂടി ഒഴുകുന്ന മണിമലയാറ്റിലെ ജലനിരപ്പ് ഉയരുന്നത് പ്രദേശവാസികൾക്കു ഭീഷണിയായിട്ടുണ്ട്.

പ്രദേശത്തെ വെള്ളം കയറിയ വീടുകളിൽനിന്നും കൂടുതൽ പേർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. കടപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിൽ ഉൾപ്പെടുന്ന വരമ്പിനകത്ത് മാലി ഭാഗത്തെ 15 ഓളം വീടുകളിലും വെൺപാലയിൽ പത്തോളം വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. ഈ വീടുകളിൽ ഉള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതായി അധികൃതർ പറഞ്ഞു.

അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന പെരിങ്ങര, കടപ്ര, നിരണം, നെടുമ്പ്രം എന്നീ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്.