കോസ്‌വേകൾ മുങ്ങി, യാത്രകൾ മുടങ്ങി
Thursday, June 27, 2024 4:19 AM IST
റാന്നി: പന്പാനദിയിൽ വെള്ളം ഉ‍യർന്നതിനേ തുടർന്ന് അറയാഞ്ഞിലിമൺ, കുരുമ്പൻ മൂഴി, മുക്കം കോസ് വേകൾ വെള്ളത്തിനടിയിലായി. പ്രദേശവാസികൾക്ക് മറുകരയിലെത്താൻ മാർഗമില്ലാത്ത സ്ഥിതിയാണ്. റാന്നി - കോഴഞ്ചേരി റോഡിലെ പുതമൺ താത്കാലിക പാലത്തിൽ വെള്ളം കയറി ഒഴുകുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതവും നിലച്ചു. വാഹനങ്ങൾ ചെറുകോൽപ്പുഴ റോഡുവഴി തിരിച്ചുവിട്ടിരിക്കുകയാണ്.

മുക്കൂട്ടുതറയ്ക്കു സമീപമുള്ള ഇടകടത്തി - അറയാഞ്ഞിലിമൺ കോസ് വേയിൽ വെള്ളമുയർന്ന് ഗതാഗതം തടസപ്പെട്ടിട്ട് ദിവസങ്ങളായി. കോസ്‌വേയിൽ അടിഞ്ഞുകിടന്നിരുന്ന തടിയും ചപ്പുചവറുകളും നീക്കാത്തതാണ് കിഴക്ക് മഴ ശക്തിയാകുമ്പോൾ തന്നെ വെള്ളം കയറാൻ കാരണം. പെരുന്തേനരുവി പദ്ധതിക്ക് തൊട്ടു മുകളിലുള്ള കുരുമ്പൻ മൂഴി കോസ് വേയുടെ സ്ഥിതിയും സമാനമാണ്.

കഴിഞ്ഞ നാലു ദിവസത്തോളമായി കോസ്‌വേ മൂടി വെള്ളമൊഴുകുന്നതിനാൽ യാത്രാതടസ്സം നേരിട്ടിരിക്കുകയാണ്. കോസ് വേയോടു ചേർന്നുള്ള പെരുന്തേനരുവി പദ്ധതിയുടെ സംഭരണ ഡാമിൽ വെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. സംഭരണിയിൽ വെള്ളം നിറയുമ്പോൾ തൊട്ടു മുകളിലുള്ള കോസ്‌വേയും വെള്ളത്തിൽ മുങ്ങും.

നാറാണംമൂഴി, പെരുനാട് പഞ്ചായത്ത് അതിർത്തികളിലുള്ള മുക്കം കോസ് വേയിലും വെള്ളം കവിഞ്ഞൊഴുകുന്നതിനാൽ ആളുകൾക്കോ വാഹനങ്ങൾക്കോ നദിയുടെ മറുകര കടക്കാൻ കഴിയുന്നില്ല.

തൊട്ടുതാഴെയാണ് കക്കാട്ടാറിന്‍റെയും പമ്പയുടെയും സംഗമസ്ഥാനം. കക്കാട്ടാറിലെയും പമ്പയിലെയും ജലനിരപ്പ് മുക്കം കോസ്വേയിൽ വെള്ളമുയരുന്നതിന് കാരണമാവുന്നുണ്ട്. പമ്പാ നദിയിൽ റാന്നി ഭാഗത്ത് ജലനിരപ്പുയരുന്നത് നിരീക്ഷിച്ചുവരികയാണ്. പാലത്തിനു സമീപം ചേരുന്ന വലിയ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടാകുന്നതും നദിയിൽനിന്ന് തോട്ടിലേക്കു വെള്ളം കയറുന്നതും കാരണം പ്രദേശവാസികൾ വെള്ളപ്പൊക്ക ഭീഷണിയിലായി.