പുനലൂർ താലൂക്ക് ആശുപത്രിയിൽ പുസ്തകം വായിക്കാം
Sunday, September 29, 2024 6:24 AM IST
പുനലൂര്‍: രോഗികളായ ഉറ്റവര്‍ക്ക് കൂട്ടിരിക്കുമ്പോള്‍ പിരിമുറുക്കം കുറച്ച് മനസുണര്‍ത്താന്‍ കൂട്ടിരിപ്പുകാര്‍ക്ക് പുസ്തകങ്ങള്‍ ആശ്വാസമാകും. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് തണല്‍ എന്ന പേരില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ച ലൈബ്രറി ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ശ്രദ്ധനേടി.

കൂട്ടിരിപ്പുകാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമായി ആശുപത്രി മാനേജ്‌മെന്‍റ് കമ്മിറ്റി (എച്ച്എംസി)യാണ് ഈ ആശയം നടപ്പാക്കിയത്. ജനറല്‍ ഒപി വിഭാഗത്തിന് സമീപത്തായി സജ്ജമാക്കിയ ലൈബ്രറി നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലതയുടെ സാന്നിധ്യത്തില്‍ പി.എസ്. സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

നോവലുകള്‍, ബാലസാഹിത്യം, നാടകം, ആത്മകഥ, ആത്മീയത, കവിത, യാത്രാവിവരണം തുടങ്ങിയ വിഭാഗങ്ങളിലായി 1000-ത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആര്‍. സുനില്‍കുമാര്‍ പറഞ്ഞു.

അംഗത്വമെടുക്കുന്ന ജീവനക്കാര്‍ക്ക് പുസ്തകങ്ങള്‍ വീട്ടില്‍ കൊണ്ടുപോയി വായിച്ച് ഏഴുദിവസത്തിനകം തിരിച്ചേല്‍പ്പിക്കാം. കുട്ടിരിപ്പുകാര്‍ക്ക് ലൈബ്രറി ഹാളിലിരുന്ന് വായിക്കാം. പരിശോധനകളുടെ ഫലം കാത്തിരിക്കുന്നവര്‍ക്ക് സമയം ചെലവഴിക്കാന്‍ ഏറെ ഉപകാരപ്പെടുന്നതാണ് ലൈബ്രറി. പുസ്തകങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും ഗ്രന്ഥശാലാ സംഘത്തിന്‍റെ അംഗീകാരം നേടാനുമുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.


വായനക്ക് മരണമില്ലെന്ന സന്ദേശമാണ് ചുരുങ്ങിയ ദിവസം കൊണ്ട് ലൈബ്രറിയിലുണ്ടായ തിരക്ക് ചൂണ്ടിക്കാട്ടുന്നത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന പാഥേയം, വേദനയില്ലാത്ത പ്രസവം, സംഗീത സാന്ത്വന ചികിത്സ തുടങ്ങി ഒട്ടേറെ നൂതന പദ്ധതികള്‍ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച് പേരെടുത്ത താലൂക്ക് ആശുപത്രിയുടെ ഏറ്റവും പുതിയ സംരംഭമാണ് ലൈബ്രറി.

ആരോഗ്യവകുപ്പ് മാതൃകാ താലൂക്ക് ആശുപത്രിയായി ചൂണ്ടിക്കാട്ടുന്ന ഈ ആതുരാലയത്തില്‍ കിഫ്ബിയില്‍ നിന്ന് അനുവദിച്ച 69 കോടി രൂപ ചെലവഴിച്ച് 10 നില മന്ദിരമുള്‍പ്പെടെ ഒട്ടേറെ ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.