️ലക്ഷങ്ങള്‍ തട്ടിയ സംഭവം: ഭര്‍ത്താവ് അറസ്റ്റില്‍
Saturday, September 28, 2024 6:35 AM IST
ചവറ: നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ഭാര്യക്ക് പിന്നാലെ ഭര്‍ത്താവിനെയും പിടികൂടി. ചവറ മുകുന്ദ പുരം മേനാമ്പള്ളി ചേമത്ത് തെക്കതില്‍ സരിതാ ഭവനില്‍ അംബുജാക്ഷനെയാണ് (46) ചവറ പോലീസ് പിടി കൂടിയത്.

ഇയാളുടെ ഭാര്യ സരിതയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പോലിസ് പറയുന്നത് : ബിസിനസില്‍ പങ്കാളികളാക്കാമെന്ന് മോഹന വാഗ്ദാനം നല്‍കുകയും സരതിയുടെ പേരില്‍ മത്സ്യ ബന്ധന ബോട്ടുണ്ടെന്നും പുതിയതായി ആരംഭിക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ പങ്കാളികളാക്കാമെന്നും പറഞ്ഞ് നിരവധി പേരില്‍ നിന്ന് 35 ലക്ഷം രൂപ വാങ്ങിയെങ്കിലും വാഗ്ദാനങ്ങള്‍ പാലിക്കാതായപ്പോള്‍ പണം നല്‍കിയ നാല് പേര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.


തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിതയെ പിടി കൂടുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് സരിതയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. ഒളിവില്‍ക്കഴിഞ്ഞ അംബുജാക്ഷനെ സിഐ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പോലീസം സംഘം പിടികൂടുകയായിരുന്നു.