മാതാ അമൃതാനന്ദമയിയുടെ പിറന്നാളിന് സമൂഹ വിവാഹം നടത്തി
Saturday, September 28, 2024 6:35 AM IST
അമൃതപുരി: അമൃതാനന്ദമയിയുടെ 71ാം പിറന്നാൾ ആഘോഷമാക്കി അമൃതപുരി. 100 പേരുടെ സമൂഹവിവാഹം ആഘോഷ ഭാഗമായി സംഘടിപ്പിച്ചത്. എല്ലാവർക്കും അമൃതാനന്ദമയി വരണ്യമാല്യം എടുത്തുനൽകി.

സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ജന്മദിനാശംസകൾ നേരാനായി അമൃതപുരിയിലെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഭക്തര് പിറന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാനായി അമൃതപുരിയിലെത്തി.

വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു ആഘോഷം. രാവിലെ ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. ആശ്രമത്തിലെ പ്രധാന പ്രാർഥനാ ഹാളിൽ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തിൽ സത്സംഗം നടന്നു.


സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തിൽ ഗുരുപാദുക പൂജയും നടന്നു. തുടർന്ന്അമൃതാനന്ദമയി ജൻമദിന സന്ദേശം നൽകി. യഥാർഥ സ്‌നേഹം ജനിക്കുന്നത്
നിർഭയത്വത്തിൽ നിന്നാണെന്ന് അവർ പറഞ്ഞു.

ധ്യാനവും ഭജനയും വിശ്വശാന്തി പ്രാർഥനയും നടന്നു. ചടങ്ങിൽ കവി പ്രഫ. വി. മധുസൂദനൻ നായർക്ക് ഈ വർഷത്തെ അമൃതകീർത്തി പുരസ്‌കാരം അമൃതാനന്ദമയി സമ്മാനിച്ചു.