സർവീസ് പെൻഷനർക്ക് ഭിന്നശേഷി പെൻഷൻ നിഷേധിച്ചത് പരിശോധിക്കണം : മനുഷ്യാവകാശ കമ്മീഷൻ
Friday, July 5, 2024 6:17 AM IST
കൊല്ലം: നിലവിൽ സർവീസ് പെൻഷൻ കൈപ്പറ്റുന്നയാൾക്ക് ഭിന്നശേഷി പെൻഷൻ നിഷേധിച്ച സാഹചര്യം പുനഃപരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

ഇന്ദിരാഗാന്ധി ദേശീയ ഭിന്നശേഷി പെൻഷൻ കിട്ടാനുള്ള വരുമാന പരിധി മൂന്നു ലക്ഷം രൂപയാണെന്ന വാദത്തിന്‍റെ അടിസ്ഥാനത്തിൽ പെൻഷൻ നിഷേധിച്ച നടപടി പുനഃപരിശോധിക്കാനാണ് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടത്.

പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മിഷൻ നിർദേശം നൽകിയത്. കുന്നത്തൂർ ഇടക്കാട്ടുകര സ്വദേശി സി.കെ. മാധവൻപിള്ള സമർപ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരൻ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജിൽ നിന്ന് സീനിയർ ക്ലർക്കായി വിരമിച്ച വ്യക്തിയാണ്.

സാമൂഹിക സുരക്ഷാ പെൻഷന് അപേക്ഷിക്കുന്നയാൾ സർവീസ് പെൻഷന് അർഹരാകരുതെന്ന് മാനദണ്ഡങ്ങളിൽ വ്യക്തമാക്കുന്നതായി പോരുവഴി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മിഷനെ അറിയിച്ചു.

ഇന്ദിരാഗാന്ധി ദേശീയ ഡിസെബിലിറ്റി പെൻഷനാണ് താൻ 2013 മുതൽ വാങ്ങുന്നതെന്നും 2023 ഏപ്രിൽ ഒന്നുമുതൽ സർവീസിലുള്ളവർക്ക് ഭിന്നശേഷി പെൻഷനും സർവീസ് പെൻഷനും കിട്ടുമെന്നും ഇതിന്‍റെ വരുമാന പരിധി മൂന്നു ലക്ഷമാണെന്നും പരാതിക്കാരൻ കമ്മിഷനെ അറിയിച്ചു.

നിലവിൽ സർവീസ് പെൻഷൻ കൈപ്പറ്റുന്നയാൾക്ക് സാമൂഹിക സുരക്ഷാ പെൻഷന് അർഹതയില്ലെന്ന വാദം അംഗീകരിക്കുന്നതായും വരുമാന പരിധിയുടെ അടിസ്ഥാനത്തിൽ പരാതി പരിശോധിക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.