ജില്ലയിൽ പോലീസുകാരുടെ ജോലിഭാരം: കൊടിക്കുന്നിൽ മുഖ്യമന്ത്രിക്ക് കത്തയച്ചു
Saturday, July 6, 2024 6:06 AM IST
കൊല്ലം : കൊല്ലം ജില്ലയിലെ പോലീസുകാരുടെ ജോലിഭാരവും ആവശ്യത്തിന് പോലീസുകാർ ഇല്ലാത്ത പ്രശ്നവും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു.

കൊല്ലം പോലീസ് ജില്ലയെ കൊല്ലം സിറ്റിയും കൊല്ലം റൂറലുമായി രണ്ടായി തിരിച്ചെങ്കിലും, ആവശ്യത്തിന് പോലീസുകാരെ അനുവദിച്ചിട്ടില്ല. റൂറൽ പോലീസ് ജില്ല രൂപീകൃതമായതിനു ശേഷം, കൺട്രോൾ റൂമിൽ ആവശ്യമായ 100 പോലീസുകാരെ അനുവദിച്ചിട്ടില്ല.

റൂറൽ പോലീസ് ജില്ലയിൽ ആവശ്യമായ പോലീസ് സ്റ്റേഷനുകൾ ഇല്ല. മാത്രമല്ല പോലീസുകാരെ അമിത ജോലിഭാരത്തിലേക്ക് നയിക്കുകയാണ്. കൊട്ടാരക്കര പോലീസ് സ്റ്റേഷൻ വിഭജിച്ച് വാളകത്തും, കൊട്ടാരക്കര പുത്തൂർ പോലീസ് സ്റ്റേഷൻ വിഭജിച്ച് കുളക്കടയിലും, ശാസ്താകോട്ട പോലീസ് സ്റ്റേഷൻ വിഭജിച്ച് മൈനാഗപ്പള്ളിയിലും, പത്തനാപുരം കുന്നിക്കോട് പോലീസ് സ്റ്റേഷൻ വിഭജിച്ച് പട്ടാഴിയിലും പുതിയ പോലീസ് സ്റ്റേഷനുകൾ രൂപീകരിക്കണം.


ഇത്തരത്തിൽ അഞ്ച് പുതിയ പോലീസ് സ്റ്റേഷനുകൾ ആരംഭിച്ചാൽ മാത്രമേ പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാനാകൂ.

എന്നാൽ വിവിധ സ്റ്റേഷനുകളിലെ പോലീസുകാരെ മറ്റു ജില്ലകളിലെ ലോ ആൻഡ് ഓർഡർ ഡ്യൂട്ടിയിലേക്ക് നിയോഗിക്കുകയാണ്. ഇത് പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം, കെഎപി മൂന്നാം ബറ്റാലിയനിലെ 400 പോലീസുകാർ കൊല്ലം ജില്ലയിൽ അമിത ജോലിഭാരത്തിന്‍റെ ഭയത്താൽ ബറ്റാലിയനിൽ തുടരുന്നതിനായി അപേക്ഷ നൽ‌കി നിൽക്കുകയാണെന്നും കത്തിൽ പറയുന്നു.