ശൗചാലയം അടച്ചു പൂട്ടി ; തുറന്നു നൽകാമെന്ന് കെഎസ്ആർടിസി
Sunday, July 7, 2024 6:39 AM IST
കൊട്ടാരക്കര : മുന്നറിയിപ്പില്ലാതെയും പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യാതെ കൊട്ടാരക്കര കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ ശൗചാലയം അധികൃതർ അടച്ചു പൂട്ടി.
ബിജെപിക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ ജീവനക്കാരുടെ ശൗചാലയം തുറന്നുനൽകാമെന്ന് മാനേജ്മെന്‍റ് ഉറപ്പുനൽകി. ശൗചാലയം അടച്ചുപൂട്ടിയതിനാൽ വനിതാ യാത്രക്കാരുൾപ്പെടെ വലഞ്ഞു.

പുലർച്ചെ മുതൽ ദീർഘദൂര സർവീസുകൾ വന്നു പോകുന്ന സ്റ്റാന്‍ഡാണിത്. കൂടാതെ യാത്രക്കാർ രാവിലെ മുതൽ എത്തിച്ചേരും. ഇവരെല്ലാം പ്രാഥമികാവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് ഈ ശൗചാലയത്തെയായിരുന്നു. അടച്ചിട്ടതോടെ യാത്രക്കാരെല്ലാം ബുദ്ധിമുട്ടിലായി. പുരുഷൻമാർ സ്വകാര്യ ബസ് സ്റ്റാൻഡിന്‍റിലെ ശൗചാലയത്തെ ആശ്രയിച്ചെങ്കിലും സ്ത്രീകൾക്ക് അത്ര ദൂരം പോവുക ബുദ്ധിമുട്ടായിരുന്നു.

കൊട്ടാരക്കര പുലമൺ ടൗണിൽ മുനിസിപ്പാലിറ്റി വക ശൗചാലയങ്ങളില്ല. എംസി റോഡും ദേശീയ പാതയും സംഗമിക്കുന്ന സ്ഥലമായതിനാൽ യാത്രക്കാർ അവരുടെ വാഹനങ്ങൾ നിർത്തുകയും വിശ്രമിക്കുകയും ചെയ്യുന്ന സ്ഥലമാണ് പുലമൺ ജംഗ്ഷൻ. എന്നിട്ടും മുനിസിപ്പാലിറ്റി യാത്രക്കാർക്കായി ഒന്നും ചെയ്തിട്ടില്ല.പുലമണിൽ ശൗചാലയമുണ്ടായിരുന്നെങ്കിൽ കെഎസ്ആർടിസി യാത്രക്കാർക്ക് ഉപകരിക്കുമായിരുന്നു.


ശൗചാലയം അടച്ചു പൂട്ടിയതിനെതിരേ ബിജെപി പ്രവർത്തകർ സ്റ്റാൻഡിലെത്തി പ്രതിഷേധിച്ചു. എന്നിട്ടും നടപടിയെടുക്കാൻ അധികാരികൾ തയാറായില്ല. സ്റ്റാന്‍ഡിൽ കുത്തിയിരുന്നു പ്രതിഷേധിക്കുമെന്നും അടച്ചിട്ട ശൗചാലയം ബലമായി തുറന്നു നൽകുമെന്നും പ്രവർത്തകർ പ്രഖ്യാപിച്ചു. സ്ഥലത്തെത്തിയ പോലീസ് കെഎസ്ആർടിസി അധികൃതരുമായും ബിജെപി നേതാക്കളുമായി ചർച്ച നടത്തി.

തുടർന്ന് ജീവനക്കാരുടെ ശൗചാലയം തുറന്നു നൽകാമെന്നും യാത്രക്കാരെ സഹായിക്കാൻ ഗാർഡിനെ നിയമിക്കാമെന്നും മാനേജ്മെന്‍റ് സമ്മതിച്ചു. ക്കുകയായിരുന്നു. നിലയിലാണ് ഈ ശൗചാലയം.അറ്റകുറ്റപണികൾക്കായാണ് ശൗചാലയം അടച്ചിട്ടതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. മുന്നറിയിപ്പില്ലാതെ പൂട്ടിയതാണ് സമരത്തിനിടയാക്കിയത്.