സിപിഎം മേഖലാ റിപ്പോർട്ടിംഗിൽ എസ്എഫ്ഐക്ക് രൂക്ഷ വിമർശനം
Friday, July 5, 2024 6:12 AM IST
കൊല്ലം: പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ കരുനാഗപ്പള്ളിയിൽ നടന്ന സിപിഎം ദക്ഷിണമേഖലാ റിപ്പോര്‍ട്ടിംഗിൽ എസ്എഫ്ഐക്ക് അടക്കം രൂക്ഷ വിമര്‍ശനം.

എസ്എഫ്ഐയുടെ ചില ദുഷ് പ്രവണതകള്‍ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗത്തിൽ അഭിപ്രായപ്പെട്ടു എന്നാണ് വിവരം.

കായംകുളം എംഎസ്എം കോളജില്‍ എഫ്എഫ്ഐ നേതാവ് ഉള്‍പ്പെട്ട വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദവും സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുമായി ബന്ധപ്പെട്ട വിഷയങ്ങളും സിപിഎമ്മിനെയും എസ്എഫ്ഐയേയും ജനങ്ങള്‍ക്കിടയില്‍ ഇടിച്ചു താഴ്ത്തുന്നതിന് കാരണമായി എന്നും യോഗത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി.

ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉണ്ടാവരുതെന്ന് ഗോവിന്ദന്‍ താക്കീതിന്‍റെ രൂപത്തിൽ നിര്‍ദേശം നല്‍കി. അതേസമയം, ജനങ്ങള്‍ക്കിടയില്‍ നിന്നും പാര്‍ട്ടി അകന്നുവെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രതികരണം. മത്സ്യവും വെള്ളവും പോലെയാണ് പാര്‍ട്ടിയും ജനങ്ങളുമെന്നും ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ നേതാക്കള്‍ സ്വമേധയാ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.

തെക്കന്‍ കേരളത്തില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം ശ്രദ്ധയോടെയും അതീവ ഗൗരവത്തോടെയും വീക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെ തോല്‍വിയിലുണ്ടായ ഞെട്ടലും നേതൃത്വം പ്രകടമാക്കി. ആലപ്പുഴ, ആറ്റിങ്ങല്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ജയിക്കുമെന്നാണ് കരുതിയത്. കായംകുളം നിയമസഭാ മണ്ഡലത്തില്‍ പിന്നിലായത് അതീവ ഗുരുതര സാഹചര്യമാണെന്നും പാര്‍ട്ടിക്കുള്ളിൽ ഇത് കടുത്ത വിഭാഗീയതയ്ക്ക് കാരണമായെന്നും യോഗത്തിൽ വിലയിരുത്തലുണ്ടായി.