പ്ലസ്‌വണ്‍ സീറ്റ് പ്രതിസന്ധി: യൂത്ത് ലീഗ് നിയമസഭാ മാർച്ചിൽ സംഘർഷം
Wednesday, June 26, 2024 6:41 AM IST
തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് നിയമസഭയിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. പ്രകടനമായെത്തിയ പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ബാരിക്കേഡിനു മുകളിൽ കയറിയ പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി അവിടെ തന്നെ തുടർന്നതോടെ പോലീസ് വീണ്ടും ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ രണ്ടു പ്രവർത്തകർക്ക് പരിക്കേറ്റതായി നേതാക്കൾ അറിയിച്ചു. നിയസമാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ മാർച്ചിനെ നേരിടാൻ പോലീസ് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്.

മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മാർച്ച് ഉദ്ഘാടനം ചെയ്തു. സീറ്റ് ക്ഷാമം പരിഹരിച്ചേ മതിയാകുവെന്ന് കുഞ്ഞാലിക്കുട്ടി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

സീറ്റ് പ്രതിസന്ധിക്ക് സർക്കാർ പരിഹാരമുണ്ടായില്ലെങ്കിൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. താൽകാലിക ബാച്ച് അനുവദിച്ചാൽ സമരം തീരില്ല. ബാർ അനുവദിക്കാൻ കാണിക്കുന്ന താൽപര്യം പുതിയ ബാച്ചുകൾ അനുവദിക്കുന്നതിൽ ഉണ്ടാകണമെന്നും ഫിറോസ് പറഞ്ഞു.

എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, പി. ഉബൈദുള്ള, യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീൻ, നജീബ് കാന്തപുരം, എ.കെ.എം അഷ്റഫ് തുടങ്ങിയവരും നേതാക്കളായ ബീമാപള്ളി റഷീദ്, നിസാർ മുഹമ്മദ്, പി. ഇസ്മായിൽ തുടങ്ങിയവരും പ്രസംഗിച്ചു.