കൊട്ടിഘോഷിച്ച് ഉദ്ഘാടനം കഴിഞ്ഞ് തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തനം വാടക കെട്ടിടത്തില്‍
Saturday, June 29, 2024 6:32 AM IST
തിരുവല്ലം: മാസങ്ങള്‍ക്കുമുമ്പ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയിട്ടും തിരുവല്ലം സബ് രജിസ്ട്രാര്‍ ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ ആക്ഷേപം ശക്തമാകുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് ആറിനാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപള്ളി പുതിയ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പുതിയ മന്ദിരം നിര്‍മിക്കുന്നതിനുവേണ്ടി അഞ്ചുവര്‍ഷം മുമ്പാണ് തിരുവല്ലം മേനിലത്ത് കെട്ടിടം വാടകയ്‌ക്കെടുത്ത് പ്രവര്‍ത്തനം ആരംഭിച്ചത്. മാസം 30000 രൂപയാണ് വാടകയിനത്തില്‍ നല്‍കിവരുന്നത്.

കെട്ടിട നിർമാണം പൂർത്തിയായിട്ടും പുതിയ മന്ദിരത്തിലേയ്ക്ക് പ്രവര്‍ത്തനം മാറാത്ത സാഹചര്യത്തില്‍ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമാണ്. കിഫ് ബിയില്‍ നിന്നും അനുവദിച്ച 1.5 കോടി രൂപ വിനിയോഗിച്ചാണ് 22.5 സെന്‍റ് വസ്തുവില്‍ സബ് രജിസ്ട്രാര്‍ ഓഫീസിനായി പുതിയ മന്ദിരം പണിതത്. രജിസ്‌ട്രേഷന്‍ ഐജി യുടെ ഷിഫ്റ്റിംഗ് ഓര്‍ഡര്‍ ലഭിക്കാത്തതെന്നാണ് പുതിയ കെട്ടിടത്തിലേയ്ക്ക് ഓഫീ സ് മാറാന്‍ കഴിയാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

എന്നാല്‍ ഷിഫ്റ്റിംഗ് ഓര്‍ഡര്‍ ലഭിക്കുന്നതിനുള്ള രേഖകള്‍ ഉദ് ഘാടനത്തിന് ആഴ്ചകള്‍ക്ക് മുന്പെ സബ് രജിസ്ട്രാര്‍ രജിസ്‌ട്രേഷന്‍ ഐജിയുടെ ഓഫീസില്‍ സമര്‍പ്പിച്ചിരുന്നതായി പറയുന്നു.

പഴയ വാടക കെട്ടിടത്തില്‍ നിന്നും സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റുന്നതിന് ഉദ്ഘാടനം നിര്‍വഹിച്ച മന്തി തന്നെ അടിയന്തരമായി ഇടപെടണം എന്നാണ് നാട്ടുകാരുടെ ആവശ്യം.