ചെന്പഴന്തിയിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു; മൃതദേഹവുമായി പ്രതിഷേധം
Sunday, June 30, 2024 6:15 AM IST
കഴക്കൂട്ടം: ചെമ്പഴന്തിയിൽ നിക്ഷേപകനായ പിക്ക് അപ്പ് ഡ്രൈവർ ആത്മഹത്യ ചെയ്തു. ചെമ്പഴന്തി അണിയൂർ ജാനകിഭവനിൽ ബിജുകുമാറാണ് (48) ആത്മഹത്യ ചെയ്തത്. ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്‍റ് സഹകരണ സംഘം പ്രസിഡന്‍റിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും സംഘത്തിന്‍റെ മുന്പിൽ പ്രതിഷേധിച്ചു.

ഇന്നലെ രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ബിജുകുമാറിനെ കണ്ടെത്തിയത്. തുടർന്നു ബന്ധുക്കളുടെ സഹായത്തോടെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്‍റ് സഹകരണ സംഘം പ്രസിഡന്‍റ് ജയകുമാറിനെതിരെ ബിജുകുമാറിന്‍റെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.

ബിജുകുമാറിനു നാലുലക്ഷം രൂപയുടെ ലോണും സ്വർണം പണയംവെച്ച് 1.75 ലക്ഷം രൂപയു ടെ വായ്പയും സംഘത്തിൽ ഉണ്ടായിരുന്നു. 10 ലക്ഷം രൂപയുടെ ചിട്ടിയിലും ബിജുകുമാർ ചേർന്നിരുന്നു. നാലുമാസങ്ങൾക്ക് മുന്പ് ബിജുകുമാറിനു ചിട്ടി ലഭിച്ചിരുന്നു. അതോടെ ലോണെടുത്തതും സ്വർണ പണയവായ് പയെടുത്തതുമായ തുകയും തിരിച്ചടയ്ക്കുകയും ചെയ്തു.

പണയംവച്ചിരുന്ന സ്വര്‍ണം വിജു തിരികെയെടുത്തുവെന്നു മനസിലാക്കിയ സംഘം പ്രസിഡന്‍റ് ജയകുമാര്‍ ഈ സ്വര്‍ണം മറ്റൊരു ബാങ്കില്‍ പണയം വയ്പ്പിച്ചു രണ്ടുലക്ഷം രൂപ കടംവാങ്ങിയിരുന്നു. സംഘത്തിലെ ഒരു ജീവനക്കാരനും ബിജുകുമാറും ചേർന്നാണ് ബാങ്കിൽ പോയി മകളുടെ പേരിൽ പണയംവെച്ചത്. പണയംവെച്ച രസീത് സംഘം ജീവനക്കാരൻ കൊണ്ടുപോകുകയും ചെയ്തു.

രണ്ടു മാസത്തിനുശേഷം തിരികെ തരാമെന്നും അതിൽ പലിശ നൽകാമെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ജയ കുമാർ പണം വാങ്ങിയതെന്നു സുഹൃത്തുക്കൾ പറയുന്നു. എന്നാൽ കൊടുത്ത പണത്തിനു തെളിവില്ലാത്തതിനാൽ തിരികെ നൽകാനാകില്ലെന്നും ബാങ്കിൽ ഒന്നര ലക്ഷം രൂപ ഇനിയും കുടിശിക ഉണ്ടെന്നും അറിയിച്ച് പിന്നീട് ബിജുകുമാറിന് അറിയിപ്പു ലഭിച്ചു. ഇതോടെ ബിജുകു മാർ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ജയകുമാർ മോശമായി സംസാരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായായും ബന്ധുക്കൾ ആരോപിക്കുന്നു.

ഈ സാഹചര്യത്തിലാണ് ഇന്നലെ ഉച്ചയോടെ പോസ്റ്റുമോർട്ടം ചെയ്തുലഭിച്ച ബിജുകുമാറി ന്‍റെ മൃതദേഹവുമായി നാട്ടുകാരും ബന്ധുക്കളും ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചത്. സഹകരണസംഘം ജോയിന്‍റ് രജിസ്ട്രാര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ചനടത്തി.

പണം ലഭിക്കാനുണ്ടെങ്കില്‍ എത്രയും വേഗം നല്‍കാമെന്ന് ഉറപ്പ് നല്‍കി. മറ്റു പരാതികളില്‍ അന്വേഷണം നടത്തുമെന്നും അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിച്ചത്. വീട്ടിൽ പൊതു ദർശനത്തിനുവച്ചശേഷം മൃതദേഹം ശാന്തി കവാടത്തിൽ സംസ്കരിച്ചു. കുമാരിയാണ് ഭാര്യ, വിദ്യാർഥികളായ ഗൗരി, ലക്ഷ്മി എന്നിവർ മക്കളാണ്.