ഉൾക്കണ്ണിന്‍റെ കാഴ്ചയിൽ സംഗീത വിസ്മയം തീർത്ത് വൈഗ
Tuesday, July 2, 2024 2:36 AM IST
തിരുവനന്തപുരം: ഉൾക്കണ്ണിന്‍റെ കാഴ്ചയിൽ സംഗീതവിസമയം തീർത്ത് വൈഗയെന്ന കൊച്ചുമിടുക്കി. വിഴിഞ്ഞം അലിയാർ ട്രസ്റ്റിന്‍റെ തിളക്കം 2024 എന്ന പരിപാടിയിൽ കലാവൈഭവം തെളിയിച്ച വൈഗയ്ക്കു ലഭിച്ചത് മന്ത്രി പി. മുഹമ്മദ് റിയാസിന്‍റെ അഭിനന്ദനം. പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത മന്ത്രിയെ ഞെട്ടിച്ച കുഞ്ഞുകലാകാരി കീബോർഡിൽ തീർക്കുന്നത് സംഗീതത്തിന്‍റെ മാന്ത്രികതയാണ്. ജന്മനാ കാഴ്ചപരിമിതിയുള്ള എട്ടു വയസുകാരിയായ വൈഗ ഇന്നു സോഷ്യൽ മീഡിയയിലടക്കം അറിയപ്പെടുന്ന താരമായി മാറി.

മന്ത്രിയോടൊപ്പം നിരവധി പ്രമുഖരാണ് വൈഗയെ അഭിനന്ദിക്കാനെത്തിയത്. നാലാം വയസിൽ ജന്മദിന സമ്മാനമായി ലഭിച്ച കളിപ്പാട്ട കീബോർഡിൽ പിഞ്ചുവിരലുകൾ ചേർത്താണ് വൈഗ സംഗീത ലോകത്തേക്കു കടന്നുവന്നത്.

അന്നു മുതൽ വൈഗയുടെ ഉറ്റചങ്ങാതിയായി കീബോർഡും സംഗീതവും കൂടെയുണ്ട്. കുഞ്ഞുനാൾ മുതൽ ഈണങ്ങൾ കേട്ടുപഠിച്ച വൈഗ കീബോർഡിൽ തന്‍റേതായ ഈണങ്ങൾ സൃഷ്ടിച്ചു. പിന്നീട് സിനിമാഗാനങ്ങളും പരീക്ഷിച്ചു. വളരും തോറും വൈഗയുടെ പരീക്ഷണങ്ങളെല്ലാം വിജയം കണ്ടു. ഇന്നു സംഗീത സദസുകളിലും സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായ വൈഗയെ തേടിയെത്തുന്നത് നിരവധി അംഗീകാരങ്ങളാണ്. സംഗീതലോകത്തെ പ്രശസ്തർക്കിടയിലും ശ്രദ്ധേയമായ ഈ കൊച്ചുമിടുക്കി സ്കൂളിന്‍റെ വിവിധ കലാപരിപാടികളിലും സജീവമാണ്.

ഒഴിവുസമയങ്ങളിൽ പാട്ടുകൾ കേൾക്കുന്നതും പുതിയ പുതിയ ഈണങ്ങൾ തീർക്കുന്നതുമാണ് വൈഗയുടെ വിനോദം. ശാസ്ത്രീയമായ പരിശീലനമില്ലാതെ അകക്കണ്ണിന്‍റെ മാത്രം കാഴ്ചയിൽ ഈണങ്ങൾ മീട്ടുന്ന വൈഗ മികച്ച ഗായിക കൂടിയായി മാറികഴിഞ്ഞു.

ബാലരാമപുരം നെല്ലിവിള ഗവണ്‍മെന്‍റ് എൽപി സ്കൂളിലെ മൂന്നാം ക്ലാസുകാരിയായ വൈഗയ്ക്ക് അധ്യാപകരുടെയും അകമഴിഞ്ഞ പ്രോത്സാഹനമാണ് ലഭിക്കുന്നത്. നെല്ലിവിള സ്വദേശി പ്രവീണ്‍-രമ്യ ദന്പതികളുടെ മകളാണ് വൈഗ. ജീവിത പ്രാരാബ്ദങ്ങൾക്കിടിയിലും മകളെ മികച്ച കലാകാരിയാക്കി മാറ്റണമെന്നാണ് പ്രവീണിന്‍റെ ആഗ്രഹം.

പി.എസ്. സാരംഗ്