കടൽക്ഷോഭം: പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ച നടപടി ഖേദകരമെന്ന് ഡോ. ശശി തരൂർ എംപി
Tuesday, July 2, 2024 2:36 AM IST
തിരുവനന്തപുരം: കേരള തീരത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കടലാക്രമണവും തീരശോഷണവും സംബന്ധിച്ചുള്ള പ്രമേയം ലോക്സഭയിൽ, ഉന്നയിക്കാനുള്ള അനുമതി നൽകാത്ത സ്പീക്കറുടെ നടപടി ഏറെ ദുഃഖകരമാന്നെന്നും പ്രമേയം സംബന്ധിച്ച് തയാറാക്കിയ കുറിപ്പ് ലോക്സഭയുടെ മേശപ്പുറത്തുവച്ചുവെന്നും ഇത് ലോക്സഭാ രേഖകളിലുണ്ടാകുമെന്നും ഡോ. ശശി തരൂർ അറിയിച്ചു.

തീരദേശ ജനത അനുഭവിക്കുന്ന ദുരിതം കേന്ദ്രസർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. തീരദേശ ജനതയോട് കൂടുതൽ അനുഭാവപൂർവമായ പരിഗണന കേന്ദ്ര സർക്കാരിൽ നിന്നുണ്ടാകണം. കേരളത്തിൽ തുടരുന്ന തീരശോഷണമെന്ന വിപത്തിനെക്കുറിച്ചും ആധുനികവും ശാസ്ത്രീയവുമായ മാർഗങ്ങളിലൂടെ തീരം സംരക്ഷിക്കേണ്ടതിന്‍റെ അടിയന്തര ആവശ്യത്തെക്കുറിച്ചും ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നതായിരുന്നു പ്രമേയാവതരണത്തിലൂടെ ലക്ഷ്യമിട്ടതെന്നും തരൂർ പറഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിൽ നിന്ന് മാത്രം ഇതുവരെ 64 ചതുരശ്ര കിലോമീറ്ററിലധികം കടലിൽ നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് ഈ രംഗത്തെ വിദഗ്ധരുടെ കണക്ക് എന്ന് ലോക്സഭയുടെ മേശപ്പുറത്തു വച്ച കുറിപ്പിൽ തരൂർ ചൂണ്ടിക്കാട്ടി.