പൂജപ്പുര ഇരട്ടക്കൊല: പ്രതിക്കു ജീവപര്യന്ത്യം തടവ്
Sunday, June 30, 2024 6:15 AM IST
തിരുവനന്തപുരം: പൂജപ്പുര മുടവൻമുഗൾ അനിതാഭവനിൽ സുനിൽകുമാർ, മകൻ എസ്. അഖിൽ എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ സുനിൽകുമാറിന്‍റെ മരുമകനായ മുട്ടത്തറ പുതുവൽ പുത്തൻവീട്ടിൽ അരുണിനു ജീവപര്യന്ത്യം തടവും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറിയതിന് അഞ്ചു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജ് കെ. വിഷ്ണു ആണു വിധി പറഞ്ഞത്.

അരുണിൽ നിന്നുള്ള ദേഹോപദ്രവം സഹിക്കാൻ വയ്യാതെ അരുണിന്‍റെ ഭാര്യ അപർണ രണ്ടു വയസുള്ള മകളെയുമായി പൂജപ്പുരയിലുള്ള സ്വന്തം വീട്ടിലേക്കു പോയിരുന്നു. തുടർന്ന് അരുണ്‍ അപർണയെയും പിതാവ് സുനിൽകുമാറിനെയും അഖിലിനെയും ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു.

2021 ഒക്ടോബർ 12 നു രാത്രി അപർണയഎ ഫോണിൽ വിളിച്ചു ചീത്ത പറയുകയും തുടർന്ന് ഫോണെടുത്ത അഖിലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എട്ടരയോടെ അരുണ്‍ പൂജപ്പുരയിലെ വീട്ടിൽ വന്നു. തർക്കത്തിനൊടുവിൽ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുനിൽകുമാറിന്‍റെ നെഞ്ചിൽ കുത്തി.

തടസം പിടിച്ച സുനിൽകുമാറിന്‍റെ ഭാര്യ ഷീനയെ കുത്താൻ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെട്ടു. ഇവരെ രക്ഷിക്കാൻ ശ്രമിച്ച അഖിലിനെ തള്ളി തറയിലിട്ടു കുത്തി. പരിക്കേറ്റ സുനിൽകുമാറിനെയും അഖിലിനെയും നാട്ടുകാരും പോലീസും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജയിലിലെ നല്ലപെരുമാറ്റവും പ്രായവും കണക്കിലെടുത്ത് പ്രതിക്കു വധശിക്ഷ നൽകുന്നില്ലെന്നു വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. പിഴത്തുക മുഴുവനും സുനിൽകുമാറിന്‍റെ ഭാര്യ ഷീനയ്ക്കു നൽകാൻ കോടതി ഉത്തരവായി. ഈ കേസിലെ ഇരകളായ സുനിൽകുമാറിന്‍റെ മകൾ അപർണ, അപർണയുടെ മകളായ അനാമിക, സുനിൽകുമാറിന്‍റെ ഭാര്യയായ ഷീന എന്നിവർക്ക് സർക്കാരിന്‍റെ വിക്ടിം കോന്പൻസേഷൻ സ്കീമിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവായി. മരിച്ച സുനിൽകുമാർ സിഐടിയു തൊഴിലാളി ആയിരുന്നു.

പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ വട്ടപ്പാറ വി. സാജൻപ്രസാദ്, അഡ്വ.പ്രീത, അഡ്വ. പി. ബിജു ലാൽ എന്നിവർ ഹാജരായി.