ഗുണ്ടകൾ ഭർത്താവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നതായി ദീപുവിന്‍റെ ഭാര്യ
Wednesday, June 26, 2024 6:33 AM IST
കാട്ടാക്കട: സംസ്ഥാന അതിർത്തിയായ കളിയിക്കാവിള ഒറ്റമരം കവലയിൽ സ്വന്തം കാറിനുള്ളിൽ കഴുത്തറുത്ത നിലയിൽ കൊല്ലപ്പെട്ട തിരുവനന്തപുരം, മൂക്കുന്നിമല സ്വദേശി ദീപു സോമന്‍റെ (46) അരുംകൊലയിൽ നടുങ്ങി മലയിൻകീഴിലെ നാട്ടുകാരും മൂക്കുന്നിമലയിലെ വ്യവസായികളും.

ദീപുവിന്‍റെ പണമിടപാട് സംബന്ധിച്ച് ചില വിഷയങ്ങൾ ഉണ്ടായതായും ചില ഗുണ്ടാസംഘങ്ങൾ ദീപുവിനെ ഭീഷണിപ്പെടുത്തി 50 ലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരുന്നതായും ഭാര്യ ആരോപണം ഉന്നയിച്ചു. മകനും ഇത് സ്ഥിരീകരിച്ചു.

അച്ഛന് ഭീഷണി നേരിട്ടതായി പറയുന്നു. നെടുമങ്ങാട് സ്വദേശിയായ ഒരാളുടെ വീട് കോടതി മുഖാന്തരം അറ്റാച്ച് ചെയ്തിട്ടുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളും നടക്കുന്നതായി ഭാര്യ പറഞ്ഞു. തനിക്ക് ചില ഭീഷണികൾ ഉണ്ടെന്നും കുഞ്ഞുങ്ങളെ ഒറ്റക്ക് പുറത്ത് നിറുത്തുകയോ പുറത്തേക്ക് അയക്കുകയോ ചെയ്യരുത് എന്ന് തന്നോട് ദീപു പറഞ്ഞിട്ടുള്ളതയും ഭാര്യ.

ദുരൂഹതകളും ആശങ്കകളും സംശയങ്ങളും ബാക്കി ആക്കി തമിഴ്നാട് പോലീസിന്‍റെയും ആശുപത്രിയുടേയും നടപടികൾ പൂർത്തിയാക്കി ചൊവ്വാഴ്ച വൈകുന്നേരത്തോടെ മൃതദേഹം മലയിൻകീഴ് അണപാടുള്ള് വീട്ടിൽ എത്തിച്ചു.

സംസ്ക്കാരം ബുധനാഴ്ച നടക്കും. തിങ്കളാഴ്ച രാത്രിയിടെയാണ് ദീപുവിന് അപകടം പറ്റിയതായി വീട്ടിലും ബന്ധുക്കൾക്കും ഫോൺ സന്ദേശം എത്തിയത്. പിന്നാലെ തമിഴ്നാട് പോലിസ് കൊലപാതകവിവരം അറിയിച്ചു .

തിങ്കളാഴ്ച രാത്രി ഏഴിന് ദീപു ജെസിബി വാങ്ങുന്നത്തിനും അടുത്ത ആഴ്ച തുറക്കാൻ ഇരിക്കുന്ന ക്രഷറിയിലേക്കും ലെയിത്‌ലേക്കും ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിനും വേണ്ടിയാണ് തമിഴ്നാട് കോയമ്പത്തൂർ പൊള്ളാച്ചി എന്നിവിടങ്ങളിലേക്ക് പോകുന്നതായി കുടുംബത്തെ അറിയിച്ചിരുന്നത്.

തക്കലയുള്ള സുഹൃത്തും അവിടുന്ന് അങ്ങോട്ടേക്ക് ഉള്ള യാത്രയിൽ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാല് വീട്ടുകാരെ തേടിയെത്തിയത് കൊലപാതക വാർത്തയാണ്.

ജെസിബി വാങ്ങുമ്പോൾ നൽകാനായി തലേ ദിവസം ബാങ്കിൽ നിന്നും പിൻവലിച്ച 10 ലക്ഷം രൂപയും ദീപു കാറിൽ കരുതിയിരുന്നു. ഇതും ദീപുവിന്‍റെ മൊബൈൽ ഫോണും കൊലപാതക ശേഷം നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവ ശേഷം കൊലപാതകി എന്ന് സംശയിക്കുന്ന ആൾ ഒരു ബാഗുമായി മുടന്തി നടന്നു നീങ്ങുന്ന സിസിടിവി ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്.

തമിഴ്നാട് പോലിസ് നാല് സ്പെഷൽ സംഘമായാണ് അന്വേഷണം നടത്തിവരുന്നത്. തക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
തിരുവനന്തപുരം പാപ്പനംകോട് കൈമനം വിവേക് നഗറിൽ ദിലീപ് ഭവനിൽ പരേതനായ സോമന്‍റെയും, ലളിതയുടെയും മകനായ ദീപു, 2014 ലാണ് മലയിൻകീഴ് അണപാട് ആഡംബര വീട് പണിതു താമസം ആരംഭിച്ചത്. 

ക്രഷർനൂ പുറമേ വീടിന് സമീപത്തായി തന്നെ ജെസിബി ,ടിപ്പർ ഉൾപെടെ പണിയുന്ന ലെയിത്തും ദീപു നടത്തി വന്നിരുന്നു. ജെസിബി, ഹിറ്റാച്ചി ഓപ്പറേറ്റർമാരുമായും, ഉടമകളുമായും അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന വ്യവസായിക്ക് ഇതുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള സാമ്പത്തിക ഇടപാടുകളും പലയിടത്തായി ഉള്ളതായാണ് വിവരം.

ദീപുവിന്‍റെ ഓഫീസ് സൂപ്പർ വൈസർ അനിൽകുമാറും തമിഴ്നാട് യാത്രക്ക് ഒപ്പം പോകാനായിരുന്നതാണ് എന്നാല് രാത്രി വീട്ടിൽ മാറ്റാരും ഇല്ലാത്തതിനാൽ അനിൽകുമാർ കൂടെ പോയില്ല. തനിക്ക് ചില ഭീഷണികൾ ഉള്ളതായി ദീപു നേരത്തെ സൂചിപ്പിച്ചിരുന്നു എന്നതായി അനിൽകുമാറും പറയുന്നു. തമിഴ്നാട് ക്യു ബ്രാഞ്ചും കേരള പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദീപുവിന്‍റെ മരണം: വിശ്വാസിക്കാനാകാതെ ജന്മനാട്

നേമം : കളിയിക്കാവിളയില്‍ കാറിനുള്ളില്‍ കൊലചെയ്യപ്പെട്ട കൈമനം സ്വദേശി ദീപുവിന്‍റെ മരണം വിശ്വാസിക്കാനാകാതെ ജന്മനാട്. ഇന്നലെ രാവിലെയാണ് ദീപുവിന്‍റെ കൊലപാതകം നാട്ടുകാരറിയുന്നത്. പലര്‍ക്കും സംഭവം വിശ്വാസിക്കാനായില്ല.

കൈമനത്തെ കുടുംബവീട്ടില്‍ അമ്മ ലളിതയും ജ്യേഷ്ഠന്‍ ദിലീപും കുടുംബവുമാണ് ഇപ്പോള്‍ താമസിക്കുന്നത്. രണ്ട് ദിവസംമുമ്പാണ് ദീപു ഇവിടെയെത്തി അമ്മയെ കണ്ട് മടങ്ങിയിരുന്നു. മരണ വിവരമറിഞ്ഞ് കൈമനത്തുണ്ടായിരുന്ന അമ്മ ലളിത മലയിന്‍കീഴ് വീട്ടിലേയ്ക്ക് പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ദീപു മലയിന്‍കീഴില്‍ പുതിയ വീട് വെച്ച് താമസം മാറ്റുന്നത്.

കുടുംബ വീടിന് സമീപത്തെ നീറമണ്‍കര മന്നം മെമ്മോറിയല്‍ സ്‌കൂളിലാണ് ദീപുവിന്‍റെ പഠനം. പിതാവ് സോമന് മലയത്ത് ക്വാറിയും ലോറിയുമുണ്ടായിരുന്നു. അച്ഛന്‍റെ പാത പിന്‍തുടര്‍ന്ന ദീപുവും മൂക്കുന്നിമലയില്‍ ക്രഷര്‍ യൂണിറ്റ് തുടങ്ങുകയായിരുന്നു.

കോടതി ഉത്തരവ് പ്രകാരം മൂക്കുന്നിമലയിലെ ക്വാറികളെല്ലാം പ്രവര്‍ത്തനം നിര്‍ത്തിയതോടെ ദീപു വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്‌സ് ബിസിനസ് നടത്തിവരികയായിരുന്നു. മരണ വിവരമറിഞ്ഞ് സുഹൃത്തുക്കളും നാട്ടുകാരും സംഭവസ്ഥലത്തേയ്ക്ക് പോയിരുന്നു.