ജില്ലയിൽ മഴയും കാറ്റും ശക്തി പ്രാപിച്ചു
Thursday, May 23, 2024 11:19 PM IST
കൊല്ലം: ജില്ലയിൽ എല്ലായിടത്തും മഴയും കാറ്റും ശക്തി പ്രാപിച്ചു. ഇന്നലെ രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയ്ക്കും കാറ്റിനും വൈകുന്നേരത്തോടെയാണ് അൽപം ശമനമുണ്ടായത്. പലയിടത്തും കാറ്റിൽ വൃക്ഷങ്ങളുടെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം തടസപ്പെട്ടു.
കിഴക്കൻ മലയോര മേഖലയിലും ഇന്നലെ കാര്യമായ മഴ ലഭിച്ചു. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷവുമായിരുന്നു.

തീരദേശ മേഖലകളിൽ എല്ലായിടത്തും കടൽ പ്രക്ഷുബ്ധമാണ്. ജില്ലാ ഭരണകൂടം ആവർത്തിച്ച് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മത്സ്യ തൊഴിലാളികൾ കഴിഞ്ഞ മൂന്ന് ദിവസമായി കടലിൽ പോകാതായതോടെ തീരദേശ മേഖല വറുതിയിലേക്ക് നീങ്ങുകയാണ്.

ഹാർബറുകളൊക്കെ വിജനമാണ്. ഇതുകാരണം മത്സ്യമാർക്കറ്റുകളും നിർജീവമായി. പ്രധാന മത്സ്യ വിപണന കേന്ദ്രങ്ങളെല്ലാം അടഞ്ഞ് കിടക്കുന്നു. നീരൊഴുക്ക് കൂടുതലായതിനാൽ കായൽ മത്സ്യബന്ധനവും പ്രതിസന്ധിയിലായി. ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിൽ, മല വെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യം കണക്കിലെടുത്ത് കിഴക്കൻ മേഖലയിലും ജനങ്ങൾക്ക് ജാഗ്രതാ നിർദേശവും മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

അഞ്ചല്‍ : ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പെയ്ത തോരാമഴയില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളുടെ മതില്‍ ഇടിഞ്ഞും കൃഷി നാശം ഉണ്ടായും വലിയ ദുരിതമാണ് വേനല്‍ മഴ സമ്മാനിക്കുന്നത്. അലയമണ്‍ പഞ്ചായത്തിലെ കരുകോണിൽ രണ്ടു വീടുകളുടെ മേൽക്കൂര തകർന്നു.

കരുകോൺ പുഞ്ചക്കോണം സ്വദേശിനി ശാലിനിയുടെ വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്നുതോടെ വീട് താമസ യോഗ്യമല്ലതായി. ഇതോടെ ശാലിനിയും പ്ലസ്ടു വിദ്യാർഥിനിയായ മകളും ബന്ധുവീട്ടിലാണ് അഭയം തേടിയിരിക്കുകയാണ്. കരുകോൺ പുല്ലാഞ്ഞിയോട് സ്വദേശി രാജേഷിന്‍റെവീടിന്‍റെ മേൽക്കൂരയും മഴയില്‍ ഭാഗീകമായി തകർന്നു.

മേൽക്കൂര പകുതി തകർന്നവീട്ടിൽ ഒന്നും, ആറും വയസുള്ള കുട്ടികളുമായി രാജേഷും ഭാര്യ മഞ്ജുവും ഏറെ ഭയന്നാണ് കഴിയുന്നത്. മുന്‍ മന്ത്രി വി .സുരേന്ദ്രന്‍പിള്ളയുടെ കുടുംബ വീടിനു മുകളിലേക്ക് മരം വീണു വാട്ടര്‍ ടാങ്ക് തകര്‍ന്നു.

വീടിന്‍റെ ചിമ്മിനിക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. അതേസമയം മരം എതിര്‍ ദിശയിലേക്ക് വീണിരുന്നുവെങ്കില്‍ വലിയ അപകടം ഉണ്ടാകുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കോട്ടുക്കൽ മഞ്ഞപ്പാറ സ്വദേശി ശശിയുടെ വീടിന്‍റെ മേൽക്കൂര പൂർണമായും തകർന്ന്‍ നിലംപൊത്തി. ഷാജിയുടെ മകളും പേരക്കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത് .വലിയ ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി ഓടിയതുകൊണ്ട് ജീവൻ രക്ഷിക്കാനായെന്ന് ഷാജി പറയുന്നു.തകര്‍ന്ന വീടിന് തൊട്ടടുത്തായി പ്ലാസ്റ്റിക് ടാര്‍പ്പ കെട്ടിയാണ് ഇപ്പോള്‍ ഇവര്‍ താമസിക്കുന്നത്.

കടക്കൽ ഗ്രാമപഞ്ചായത്തിൽ പാലോണം സ്വാദേശി ജയചന്ദ്രന്‍റെ വീടും അഴകത്തുവിളയിൽ വത്സലയുടെ വീടും ഭാഗികമായ തകർന്നു. കനത്ത മഴയില്‍ വീടുകളുടെ സംരക്ഷണ ഭിത്തികള്‍ തകരുകയും കിണറുകള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട് .നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്ന് റവന്യു അധികൃതര്‍ വ്യക്തമാക്കി. മലയോര മേഖലയില്‍ മിക്കയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.