20 കോടി തട്ടിയെടുത്ത കേസിൽ ധന്യ മോഹൻ കീഴടങ്ങി
20 കോടി തട്ടിയെടുത്ത കേസിൽ ധന്യ മോഹൻ കീഴടങ്ങി
Saturday, July 27, 2024 5:41 AM IST
കൊല്ലം: തൃശൂർ വലപ്പാട് ധനകാര്യ സ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കൊല്ലം സ്വദേശിനി ധന്യ മോഹൻ പോലീസിൽ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ഇവർ ഇന്നലെ കീഴടങ്ങിയത്.

വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റന്‍റ് മാനേജർ ആയിരുന്നു കൊല്ലം തിരുമുല്ലവാരം സ്വദേശിനി ധന്യ. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച പോലീസ് ധന്യയുടെ തൃശൂരിലെ വീട്ടിൽ പരിശോധന നടത്തി. ബന്ധുക്കളിലേക്കും അന്വേഷണം നീണ്ടു.

അഞ്ചുവർഷമായി വിവിധ വ്യാജ അക്കൗണ്ടുകളിലേക്ക് വായ്പയായാണ് ധന്യ മോഹൻ പണം മാറ്റിയത്. 18 വർഷമായി സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ അവിടെ അസിസ്റ്റന്‍റ് ജനറൽ മാനേജരായിരുന്നു. ഡിജിറ്റൽ പേഴ്സണൽ ലോൺ എന്നപേരിലാണ് കുടുംബാംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് ധന്യ പണം മാറ്റിയിരുന്നത്. സംഭവത്തിൽ വലപ്പാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.


പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതോടെ യുവതി ഒളിവിൽ പോകുകയായിരുന്നു. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിൽ യുവതിക്കും ബന്ധുക്കൾക്കും എതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. പണം ഏതൊക്കെ തരത്തിൽ ചെലവഴിച്ചിട്ടുണ്ട് എന്നത് സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധന്യ ഓണ്‍ലൈന്‍ റമ്മിക്ക് അടിമയായിരുന്നുവെന്ന് കണ്ടെത്തിയതായാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.