പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബറിൽ എറണാകുളത്ത്
പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ്  നവംബറിൽ എറണാകുളത്ത്
Saturday, July 27, 2024 5:41 AM IST
കൊച്ചി: പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സ് നവംബര്‍ നാലു മുതല്‍ 11 വരെ എറണാകുളത്ത് നടക്കും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഉദ്ഘാടനവും മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളും നടക്കും. ഗെയിംസ് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്‍ററിലും മറ്റു മത്സരങ്ങള്‍ നഗരത്തിലെ വിവിധയിടങ്ങളിലും നീന്തല്‍ മത്സരങ്ങള്‍ കോതമംഗലത്തും നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. സവിശേഷ പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സും ഇതോടനുബന്ധിച്ച് നടത്തും.

ഏഴു പകലും രാത്രിയുമായി സംഘടിപ്പിക്കുന്ന മേളയില്‍ 24,000 കായികപ്രതിഭകള്‍ അണിനിരക്കും. അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 വിഭാഗങ്ങളില്‍ 41 ഇനങ്ങളിലാണു മത്സരം. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്‌സിന്‍റെ സംഘാടകസമിതി യോഗം ഇന്ന് കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്‍ററില്‍ നടക്കും. സ്‌കൂള്‍ ഒളിമ്പിക്‌സിനു മുന്നോടിയായി ഇന്നു രാവിലെ എല്ലാ സ്‌കൂളുകളിലും സ്‌പെഷല്‍ അസംബ്ലിയും സ്‌കൂള്‍ ഒളിമ്പിക്‌സ് പ്രഖ്യാപന ദീപശിഖ തെളിക്കുകയും ചെയ്യും.


പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ഒളിമ്പിക്‌സ് സന്ദേശം അസംബ്ലിയില്‍ വായിക്കും. 63-ാമത് സ്‌കൂള്‍ കലോത്സവം ഡിസംബര്‍ മൂന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരത്ത് നടക്കും. 24 വേദികളിലായി 240 ഇനങ്ങളിലാണു മത്സരങ്ങള്‍.

പതിനാലായിരത്തോളം പ്രതിഭകള്‍ അണിനിരക്കും. പുത്തരിക്കണ്ടം മൈതാനം പ്രധാന വേദിയാകും. ഇതിനുപുറമേ യൂണിവേഴ്‌സിറ്റി സെനറ്റ് ഹാള്‍, നിശാഗന്ധി ഓഡിറ്റോറിയം, അയ്യങ്കാളി ഹാള്‍, ടാഗോര്‍ തിയറ്റര്‍ എന്നിവ കൂടാതെ നഗരാതിർത്തിയിലെ സൗകര്യപ്രദമായ സ്‌കൂളുകളും വേദികളായി പരിഗണിക്കുന്നുണ്ട്. ഭക്ഷണ വിതരണത്തിനായി തൈക്കാട് പോലീസ് ഗ്രൗണ്ട്, സെന്‍ട്രല്‍ സ്റ്റേഡിയം എന്നിവയാണു പരിഗണിക്കുന്നത്. പരിഷ്‌കരിച്ച മാന്വലിലെ വ്യവസ്ഥകള്‍ക്ക് അനുസരിച്ചാകും ഇക്കുറി കലോത്സവം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.