50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രം കിട്ടാനില്ല
50 രൂപയുടെയും 100 രൂപയുടെയും മുദ്രപ്പത്രം കിട്ടാനില്ല
Friday, July 26, 2024 3:14 AM IST
തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്കുള്ള മുദ്രപ്പത്രം കിട്ടാതായതോടെ ജനങ്ങൾ വൻ പ്രതിസന്ധിയിൽ. ഏറ്റവുമധികം ആവശ്യമുള്ള 50, 100 രൂപ വിലവരുന്ന മുദ്രപ്പത്രത്തിനാണ് രൂക്ഷമായ ക്ഷാമം നേരിടുന്നത്. ഇതു മൂലം കൂടിയ വിലയ്ക്കുള്ള മുദ്രപത്രങ്ങൾ വാങ്ങി വ്യവഹാരങ്ങൾ നടത്തേണ്ട സ്ഥിതിയിലാണ് ജനങ്ങൾ.

തിരുവനന്തപുരം പട്ടണത്തിൽ മുദ്രപ്പത്ര ക്ഷാമം രൂക്ഷമാണ്. നഗരത്തിനുള്ളിലെ 39 വെണ്ടർമാരുടെ കൈയിലും നിലവിൽ 1000 രൂപയുടെ മുദ്രപത്രങ്ങളാണ് ഉള്ളത്. നഗരസഭയിൽനിന്നും വിവിധ അനുമതിപത്രങ്ങൾക്കായി നൂറു രൂപയുടെ മുദ്രപ്പത്രമാണ് വേണ്ടത്.

സർക്കാരുമായി ബന്ധപ്പെട്ട സത്യവാങ്മൂലങ്ങൾ നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി നൽകാൻ 100 മുതൽ 200 രൂപ വരെയുള്ള മുദ്രപ്പത്രമാണ് നിലവിൽ ഉപയോഗിക്കുന്നത്. വാടകക്കരാറിനു പോലും 500 രൂപയുടെ മുദ്രപ്പത്രത്തിന്‍റെ ആവശ്യമേ ഉള്ളൂ.

മറ്റ് കരാറുകൾക്ക് പരമാവധി 200 രൂപ വരെയുളള മുദ്രപ്പത്രമാണ് വേണ്ടത്. പവർ ഓഫ് അറ്റോർണിക്ക് 600 രൂപയുടെ മുദ്രപ്പത്രം മതിയാകും. ഈ സാഹചര്യത്തിൽ രണ്ടിരട്ടിയിലധികം തുക മുടക്കി മുദ്രപ്പത്രം വാങ്ങേണ്ട ഗതികേടാണ് ഉണ്ടായിരിക്കുന്നത്.


കോടതി ആവശ്യങ്ങൾക്കല്ലാത്ത നോണ്‍ ജുഡീഷൽ മുദ്രപ്പത്രങ്ങളാണ് ഇപ്പോൾ ലഭ്യമല്ലാതായിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച ഇ-സ്റ്റാന്പിംഗ് ഇതുവരെ പ്രാവർത്തികമായിട്ടുമില്ല. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിലുളള പത്രങ്ങൾ മാത്രമേ ഇ-സ്റ്റാന്പിംഗിലൂടെ ലഭ്യമാകുകയുളളൂ. കോടതി ഫീസ് ഏറിയ പങ്കും ഇ-പേയ്മെന്‍റ് ആയതോടെ നിലവിൽ കോടിക്കണക്കിന് രൂപയുടെ ജുഡീഷൽ മുദ്രപ്പത്രങ്ങൾ സെൻട്രൽ സ്റ്റാന്പ് ഡിപ്പോയിൽ കെട്ടിക്കിടക്കുകയാണ്.

നാസിക്കിൽനിന്നാണ് സംസ്ഥാനത്തിന് ആവശ്യമായ മുദ്രപ്പത്രങ്ങൾ ഓർഡർ അനുസരിച്ച് പ്രിന്‍റ് ചെയ്തിരുന്നത്. ഇ- സ്റ്റാന്പിംഗ് പ്രഖ്യാപനത്തോടെ പുതിയ മുദ്രപ്പത്രത്തിന് നൽകേണ്ട ഓർഡറും നൽകിയില്ല.

ഇ-സ്റ്റാന്പിംഗ് പ്രഖ്യാപനം വന്നിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടാകുന്നില്ല. ഇ-സ്റ്റാന്പിംഗ് നടപ്പാക്കുന്നതിനൊപ്പം പ്രിന്‍റ് ചെയ്ത മുദ്രപ്പത്രങ്ങൾകൂടി വിതരണം ചെയ്തശേഷം കാലക്രമേണ പൂർണമായും ഇ- സ്റ്റാന്പിംഗിലേക്ക് മാറിയിരുന്നെങ്കിൽ നിലവിലെ ദുഃസ്ഥിതി ഉണ്ടാകുമായിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.