എക്‌സാലോജിക്കിന്‍റെ വിദേശ അക്കൗണ്ട്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍
എക്‌സാലോജിക്കിന്‍റെ വിദേശ അക്കൗണ്ട്; മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശന്‍
Thursday, May 30, 2024 2:06 AM IST
കൊച്ചി: വീണാ വിജയനും അവരുടെ കമ്പനിയായ എക്‌സാലോജിക്കിനുമെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോഴും മുഖ്യമന്ത്രി മൗനം തുടരുന്നതിനെതിരേ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. എക്‌സാലോജിക്കിനെതിരേ ഉയര്‍ന്ന ആരോപണം ശരിയാണോയെന്ന് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

ആരോപണം തെറ്റാണെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണം. ആരോപണം വന്നാല്‍ മൗനത്തിന്‍റെ മാളത്തില്‍ ഒളിക്കുകയെന്നതാണ് മുഖ്യമന്ത്രിയുടെ പതിവു രീതി.

ഇക്കാര്യത്തിലും അങ്ങനെ ചെയ്താല്‍ ആരോപണം ശരിയാണെന്നു വരും. ഈ ആരോപണത്തിന് മുഖ്യമന്ത്രി മറുപടി പറയണം. നിഷേധിച്ചാല്‍ ഇതേക്കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ പറയാമെന്നും സതീശന്‍ പറഞ്ഞു.

എക്‌സാലോജിക്കിന്‍റെ വിദേശത്തുള്ള ജോയിന്‍റ് അക്കൗണ്ടിലേക്ക് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ്, എസ്എന്‍സി ലാവലിന്‍ ഉള്‍പ്പെടെയുള്ള കമ്പനികളില്‍നിന്നു പണം വന്നെന്നാണ് ആരോപണം.

ഇങ്ങനെയൊരു അക്കൗണ്ട് ഉണ്ടോയെന്നും കമ്പനികളില്‍നിന്നു പണം വന്നിട്ടുണ്ടോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. മുഖ്യമന്ത്രിസ്ഥാനത്തിരിക്കുമ്പോള്‍ മകളുടെയും അവരുമായി ബന്ധപ്പെട്ട ആളുടെയും പേരിലുള്ള ജോയിന്‍റ് അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടെങ്കില്‍ അതു ഗൗരവമായ കാര്യമാണ്.


ബിജെപി-സിപിഎം ബാന്ധവം

എസ്എഫ്‌ഐഒയുടെയും ഇഡിയുടെയും അന്വേഷണം ഒരു കേസിലും എങ്ങുമെത്തിയില്ല. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കരുവന്നൂരില്‍ സിപിഎമ്മുകാരെ ഇപ്പോള്‍ പിടിക്കുമെന്ന തോന്നലുണ്ടാക്കി. എന്നിട്ട് ഏതെങ്കിലും സിപിഎം നേതാവിനെ അറസ്റ്റ് ചെയ്‌തോയെന്നും സതീശന്‍ ചോദിച്ചു. ബിജെപി ഇഡിയെ ഉപയോഗിച്ച് തൃശൂരിലെ സിപിഎം നേതാക്കളെ വിരട്ടിനിര്‍ത്തുകയായിരുന്നു.

വേറെ ചില സ്ഥലങ്ങളില്‍ എസ്എഫ്‌ഐഒ ഇപ്പോള്‍ വരുമെന്നു പറഞ്ഞിട്ടും ഇതുവരെ ഒരാളെപ്പോലും ചോദ്യം ചെയ്തില്ല. കേജരിവാളിനെ ഉള്‍പ്പെടെ ജയിലിലാക്കിയിട്ടും കേരളത്തില്‍ ബിജെപിയും സിപിഎമ്മും തമ്മില്‍ സ്‌നേഹത്തിലാണ്. അതാണ് രാഹുല്‍ ഗാന്ധിയും പറഞ്ഞത്.

അവിശുദ്ധമായൊരു ബാന്ധവം സംഘപരിവാറും കേരളത്തിലെ സിപിഎമ്മും തമ്മിലുണ്ട്. ഇതിനു മുമ്പുള്ള കേസുകളിലും എല്ലാ ദിവസവും മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കിയിരുന്ന കേന്ദ്ര ഏജന്‍സികള്‍ പെട്ടെന്ന് ഒരുദിവസം കട്ടയും ഫയലും മടക്കി പോയി. അതുതന്നെയാണ് ഈ കേസുകളിലും നടക്കുന്നത്.

കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കില്‍ പ്രതിപക്ഷം നിയമവഴികള്‍ തേടുമെന്നും സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.