പുലി ചത്തതിനു സ്ഥലമുടമയ്ക്കെതിരേ കേസ് ;പ്രതിഷേധവുമായി കർഷകമാർച്ച്
പുലി ചത്തതിനു സ്ഥലമുടമയ്ക്കെതിരേ കേസ് ;പ്രതിഷേധവുമായി കർഷകമാർച്ച്
Wednesday, May 29, 2024 1:44 AM IST
കൊല്ലങ്കോട്: വാഴപ്പുഴയിൽ പുലി കമ്പിവേലിയിൽ കുടുങ്ങി ചത്ത സംഭവത്തിൽ സ്ഥലമുടമയായ കർഷകനെതിരേ കേസെടുത്താൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന മുന്നറിയിപ്പുമായി കർഷകസംരക്ഷണസമിതി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്കു മാർച്ച് നടത്തി.
കമ്പിവേലിയിൽ പുലി കുടുങ്ങിയ വിവരം രാവിലെ ഏഴിനുതന്നെ കൊല്ലങ്കോട് ഫോറസ്റ്റ് അധികൃതരെ അറിയിച്ചിരുന്നു.

എട്ടുമണിക്കുതന്നെ വനപാലകരും സ്ഥലത്തെത്തി. മയക്കുവെടി വയ്ക്കാതെ പുലിയെ രക്ഷപ്പെടുത്താൻ കഴിയില്ലെന്നതിനാൽ തൃശൂരിൽനിന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചത് 12.30നാണ്. മലമ്പുഴയിൽനിന്നു കൂട് എത്തിച്ചതും അതിനുശേഷമാണ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഹൃദയാഘാതമാണു പുലി ചാവാൻ കാരണമായതെന്നു പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്ഥലമുടമയ്ക്കതിരേ കേസെടുക്കാനുള്ള നീക്കം വനം വകുപ്പ് ഉപേക്ഷിക്കണം.

വാഴപ്പുഴയിലും പരിസരപ്രദേശങ്ങളിലും പലതവണ പുലിസാന്നിധ്യം നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, ഫലപ്രദമായ നടപടികൾ ഉണ്ടാകാത്തതാണു പുലി ജനവാസകേന്ദ്രത്തിലെത്താനിടയായത്.

വന്യമൃഗങ്ങൾ വനാതിർത്തി കടന്നുവരാതെ നിയന്ത്രിക്കാനാണ് വനപാലകരെ നിയമിച്ചിരിക്കുന്നത്. മാവിൻതോപ്പിൽ വന്യമൃഗങ്ങൾ കയറി വിളവ് നശിപ്പിക്കുന്നതു തടയാനാണു കമ്പിവേലി സ്ഥാപിച്ചത്. ഇതിൽ പുലി സ്വമേധയാ അകപ്പെട്ടതിനും അനിഷ്ടസംഭവത്തിനും സ്ഥലമുടമ ഒരുതരത്തിലും ഉത്തരവാദിയല്ല. വനംവകുപ്പ് ജീവനക്കാരുടെ വീഴ്ച മറയ്ക്കാനാണു സ്ഥലം ഉടമയ്ക്കെതിരേ ആരോപണം ഉന്നയിക്കുന്നത്.


റേഞ്ച് ഓഫീസ് മാർച്ച് സൂചനമാത്രമാണെന്നും സ്ഥലം ഉടമയ്ക്കെതിരേ നിയമനടപടികൾ എടുത്താൽ സ്ത്രീകളും കുട്ടികളുമടക്കം കർഷകകുടുംബങ്ങൾ റേഞ്ച് ഓഫീസിനു മുന്നിലെത്തുമെന്നും കർഷകർ മുന്നറിയിപ്പു നൽകി. പയിലൂർ മൊക്കിൽനിന്നാരംഭിച്ച മാർച്ചിൽ കൈവിലങ്ങ് അണിഞ്ഞാണു കർഷകർ പങ്കെടുത്തത്.

മാർച്ചും ധർണയും മുതലമട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. കല്പനാദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സി. വിജയൻ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി കെ. ചിദംബരൻകുട്ടി, സെക്രട്ടറി സി. പ്രഭാകരൻ, മുതലമട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. താജുദീൻ, പഞ്ചായത്തംഗം മണികണ്ഠൻ, സമിതി ഭാരവാഹികളായ ആർ. മനോഹരൻ, കെ. ശിവാനന്ദൻ, ബി. രാമദാസ്, രാധാകൃഷ്ണൻ, ജി. വിൻസെന്‍റ്, കെ. മുരളീധരൻ, കെ.സി. രാമദാസ്, അബ്ബാസ്, അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.