അവയവ കച്ചവടം : ഡിഐജിക്ക് നൽകിയ പരാതിയിൽ അന്വേഷണം വൈകിച്ചെന്നു യുവതി
അവയവ കച്ചവടം : ഡിഐജിക്ക് നൽകിയ പരാതിയിൽ അന്വേഷണം വൈകിച്ചെന്നു യുവതി
Tuesday, May 28, 2024 12:39 AM IST
പേരാവൂർ: ഭർത്താവും ഇടനിലക്കാരനും ചേർന്ന് അവയവകച്ചവടത്തിന് നിർബന്ധിച്ചെന്നും വിസമ്മതിച്ചപ്പോൾ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നുമുള്ള വെളിപ്പെടുത്തലിനു പിന്നാലെ ഗുരുതര ആരോപണവുമായി നിടുംപൊയിലിലെ ആദിവാസി യുവതി. വൃക്ക വാണിഭസംഘത്തിനെതിരേ രണ്ടുമാസം മുന്പ് താൻ ഡിഐജിതലം വരെ നല്കിയ പരാതിയിൽ അന്വേഷണം വൈകിയതായാണു യുവതിയുടെ ആരോപണം.

അവയവദാനത്തിനു ഭർത്താവ് ഒന്നരവർഷമായി നിരന്തരം പ്രേരിപ്പിക്കുകയും മർദിക്കുകയും ചെയ്യുന്നുവെന്നു യുവതി പറയുന്നു. പരാതിയിൽ യുവതിയുടെ ഭർത്താവ് അനിൽകുമാറിനെ ഒന്നാം പ്രതിയാക്കിയും ഇടനിലക്കാരൻ പെരുന്തോടി ബെന്നിയെ രണ്ടാം പ്രതിയാക്കിയുമാണു പോലീസ് കേസെടുത്തത്.

അതേസമയം, രണ്ടുമാസം മുമ്പേ ഡിഐജിക്കുവരെ പരാതി നല്കിയിട്ടും ഒരു നടപടിയുമെടുക്കാത്തതിൽ പോലീസിനെതിരേ പ്രതിഷേധം ശക്തമാണ്. സംഭവത്തിൽ ഉന്നതതല ബന്ധമുണ്ടോയെന്നും നാട്ടുകാർ സംശയിക്കുന്നുണ്ട്. യുവതിയുടെ വെളിപ്പെടുത്തലിൽ പേരാവൂർ ഡിവൈഎസ്പി ടി.കെ. അഷ്റഫിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.


ഇത്തരത്തിലുള്ള അവയവകച്ചവടത്തിൽ മറ്റാരെങ്കിലും ഇരകളായിട്ടുണ്ടോ എന്നതും പരിശോധിക്കു ന്നതായി ഡിവൈഎസ്പി പറഞ്ഞു. സംഭവത്തിൽ ആരോഗ്യവകുപ്പും അന്വേഷണം നടത്തുന്നുണ്ട്.

അതേസമയം യുവതിയും മക്കളും താമസിച്ചുവരുന്ന കണിച്ചാർ 24-ാം മൈലിലെ വീട്ടിൽ മേയ് 14ന് ഭർത്താവ് അതിക്രമിച്ചുകയറി താമസിച്ചെന്നും മണ്ണെണ്ണയൊഴിച്ചു കൊല്ലുമെന്നു പറഞ്ഞ് ഭീഷണിപ്പെടു ത്തിയെന്നും ഇവരുടെ അമ്മയെ അസഭ്യം പറഞ്ഞുവെന്നും ചൂണ്ടിക്കാട്ടി കേളകം പോലീസിൽ യുവതി പരാതി നല്കി.

എറണാകുളത്ത് എത്താൻ പറഞ്ഞത് വിസമ്മതിച്ചതിനെത്തുടർന്ന് ഇടനിലക്കാരനെന്നു പറയപ്പെടുന്ന ബെന്നി ഇവരെ ഫോണിൽ വിളിച്ച് തീർത്തുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.