പിവിആര്‍ തര്‍ക്കം തീര്‍ന്നു; മലയാള സിനിമ പ്രദര്‍ശനം തുടങ്ങി
Sunday, April 14, 2024 1:02 AM IST
കൊച്ചി: മള്‍ട്ടിപ്ലക്‌സ് തിയറ്റര്‍ ശൃംഖലയായ പിവിആര്‍ തിയറ്റര്‍ സ്‌ക്രീനുകളില്‍ മലയാളസിനിമകള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. മലയാളസിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന പിവിആറിന്‍റെ നിലപാടിനെതിരേ കടുത്ത പ്രതിഷേധവുമായി ഫെഫ്ക രംഗത്തെത്തിയതിനു പിന്നാലെ പിവിആര്‍ പ്രതിനിധികളും ഫെഫ്ക ഭാരവാഹികളും ഇന്നലെ വൈകുന്നേരം നടത്തിയ ഓണ്‍ലൈൻ ചര്‍ച്ചയിലാണ് തര്‍ക്കത്തിനു പരിഹാരമായത്.

എറണാകുളത്തും കോഴിക്കോട്ടും തര്‍ക്കമുള്ള രണ്ടു തിയറ്ററുകള്‍ ഒഴികെ മുഴുവന്‍ സ്‌ക്രീനുകളിലും മലയാളസിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണു തീരുമാനം.

കൊച്ചിയിലെ ഫോറം മാളിലെയും കോഴിക്കോട്ടെ മിറാഷിലെയും പിവിആര്‍ സ്‌ക്രീനുകള്‍ ഒഴികെയുള്ളവയിലാണു സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. കണ്ടന്‍റ് മാസ്റ്ററിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്യാനാണു തീരുമാനം.


പ്രമുഖ വ്യവസായി എം.എ. യൂസഫലിയും മധ്യസ്ഥചര്‍ച്ചയില്‍ പങ്കെടുത്തതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. തര്‍ക്കമുള്ള രണ്ടു സ്‌ക്രീനുകളില്‍ ഒഴികെ സിനിമകള്‍ പ്രദര്‍ശനം തുടങ്ങി.

ഒരാഴ്ചയ്ക്കുള്ളില്‍ ഈ രണ്ടു തിയറ്ററുകളിലെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് മനസിലാക്കുന്നതെന്നും ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

വെര്‍ച്വല്‍ പ്രിന്‍റ് ഫീസ് വാങ്ങിയ ആടുജീവിതം ഒഴിവാക്കിയ വിഷയത്തില്‍ പിവിആര്‍ സിനിമാസിനെതിരേ നിയമനടപടിയുമായി മുന്നോട്ടു പോകുന്നത് ആലോചിച്ചു തീരുമാനിക്കുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.