ലോകായുക്ത ഫയൽ എത്തിയത് സർക്കാരിലേക്ക്; ഗവർണർക്കു ലഭിച്ചില്ല
ലോകായുക്ത ഫയൽ  എത്തിയത് സർക്കാരിലേക്ക്;  ഗവർണർക്കു ലഭിച്ചില്ല
Friday, March 1, 2024 2:28 AM IST
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചു കൊണ്ട് നിയമസഭ പാസാക്കിയ ബില്ലിനു രാഷ്‌ട്രപതി അനുമതി നൽകിയ ഫയൽ എത്തിയത് സർക്കാരിലേക്ക്.

രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചാൽ ഫയൽ ചീഫ് സെക്രട്ടറിക്കാണ് അയച്ചു കൊടുക്കുക. സർക്കാരിൽ നിന്ന് രാജ്ഭവനിലേക്ക് അയയ്ക്കുന്ന മുറയ്ക്കാണു ഫയൽ ഗവർണറുടെ പരിഗണനയ്ക്കു വരിക. ഇന്നലെ വരെ ഫയൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്‍റെ മുന്നിലെത്തിയിട്ടില്ല.

രാഷ്‌ട്രപതി അംഗീകരിച്ച ഫയൽ എത്തുന്ന മുറയ്ക്ക് ഗവർണർ ബില്ലിൽ ഒപ്പിടും. രാഷ്‌ട്രപതി അനുമതി നൽകിയാലും ബിൽ അംഗീകരിച്ചു വിജ്ഞാപനം ഇറക്കേണ്ടതു ഗവർണർ ആണ്.


ഏതെങ്കിലും ബിൽ രാഷ്‌ട്രപതിയുടെ അനുമതിക്കായി ഗവർണർ അയയ്ക്കുന്പോൾ അതിന് അനുമതി നൽകണമെന്ന് അഭ്യർഥിക്കുന്ന കത്തുകൂടി സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അയയ്ക്കാറുണ്ട്. ഗവർണർ നാളെ മുംബൈയിലേക്ക് പോകും.അതിനു മുൻപ് ലോകായുക്ത ഫയൽ എത്തിയാൽ ഒപ്പിടുന്നതാണു രീതി. ഗവർണർ ഒപ്പിടുന്നതോടെയാണ് വിജ്ഞാപനം ഇറങ്ങുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.