ജസ്റ്റീസ് കെ. സുരേന്ദ്രമോഹന് ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്‍റായി തുടരാം
ജസ്റ്റീസ് കെ. സുരേന്ദ്രമോഹന്  ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്‍റായി തുടരാം
Friday, March 1, 2024 2:28 AM IST
കൊച്ചി: സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ പ്രസിഡന്‍റ് ജസ്റ്റീസ് കെ.സുരേന്ദ്രമോഹന് പുതിയ നിയമനം നടക്കുന്നതുവരെ തത്സ്ഥാനത്ത് തുടരാമെന്നു ഹൈക്കോടതി.

ജസ്റ്റീസ് സുരേന്ദ്ര മോഹന്‍ ഇന്നലെ വിരമിക്കാനിരിക്കെ, കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്യൂമര്‍ വിജിലന്‍സ് സെന്‍റര്‍ നല്‍കിയ ഹര്‍ജിയിലാണു ജസ്റ്റീസ് ബസന്ത് ബാലാജിയുടെ ഇടക്കാല ഉത്തരവ്.

ജില്ലകളില്‍ പ്രസിഡന്‍റ് അടക്കമുള്ളവര്‍ക്ക് തുടരാമെന്നും കോടതി വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റ് അടക്കമുള്ളവരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഉപഭോക്തൃ കമ്മീഷന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് ഉത്തരവ്.

സംസ്ഥാനത്ത് ഉപഭോക്തൃ കമ്മീഷനുകളില്‍ നിലവില്‍ അഞ്ച് ഒഴിവുകളുണ്ടെന്നും പ്രസിഡന്‍റ് ഒഴിയുന്നതോടെ ആറ് ഒഴിവുകള്‍ ആകുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇത് കമ്മീഷനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശം ഉറപ്പുവരുത്തുന്ന നിയമത്തിന് എതിരാണെന്നും വ്യക്തമാക്കി.


അതിനാല്‍ സംസ്ഥാന പ്രസിഡന്‍റിനെയും വരും ദിവസങ്ങളില്‍ വിരമിക്കുന്ന കോട്ടയം ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റ്, വനിതാ അംഗം, കാസര്‍ഗോഡ്, പത്തനംതിട്ട ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റുമാര്‍, കോഴിക്കോട് ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റ്, അംഗം എന്നിവരെയും തുടരാന്‍ അനുവദിക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.

പുതിയ നിയമനത്തിന് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും നിയമനം ഉടന്‍ നടത്തുമെന്നുമായിരുന്നു സര്‍ക്കാര്‍ വിശദീകരണം. തുടര്‍ന്നാണ് പുതിയ നിയമനത്തിനായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നതു കണക്കിലെടുത്ത് സംസ്ഥാന പ്രസിഡന്‍റും ജില്ലാ കമ്മീഷന്‍ പ്രസിഡന്‍റും അംഗങ്ങളും പുതിയ നിയമനം നടക്കുന്നതുവരെ തുടരാന്‍ അനുവദിച്ച് ഉത്തരവിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.