നീതി ലഭിച്ചില്ല, സുപ്രീംകോടതിയിൽ സർക്കാർ അപ്പീൽ നൽകണം: പി. ജയരാജൻ
നീതി ലഭിച്ചില്ല, സുപ്രീംകോടതിയിൽ  സർക്കാർ അപ്പീൽ നൽകണം:  പി. ജയരാജൻ
Friday, March 1, 2024 2:28 AM IST
കണ്ണൂര്‍: വീട്ടില്‍ക്കയറി തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ ഹൈക്കോടതിയിൽനിന്നു നീതി ലഭിച്ചില്ലെന്ന് പി. ജയരാജൻ. ഇതുസംബന്ധിച്ച് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകണമെന്നും ഇര എന്ന നിലയിൽ അപ്പീൽ പോകുന്നതിനെക്കുറിച്ച് നിയമോപദേശം തേടുമെന്നും അദ്ദേഹം പറഞ്ഞു.

വധശ്രമക്കേസിൽ ഒരാളൊഴികെ മറ്റെല്ലാ പ്രതികളെയും വെറുതെവിട്ട ഹൈക്കോടതി വിധി സംബന്ധിച്ച് കണ്ണൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേസ് പരിഗണിക്കുന്ന ബെഞ്ചിൽനിന്നു കേസ് മറ്റൊരു ബഞ്ചിലേക്കു മാറ്റണമെന്ന് കാണിച്ച് ചീഫ് ജസ്റ്റീസിന് ഹർജി സമർപ്പിച്ചിരുന്നു.


എന്നാൽ, ഹർജി പരിഗണിക്കാതെ അതേ ബെഞ്ചാണ് കേസ് പരിഗണിച്ച് വിധി പുറപ്പെടുവിച്ചത്. ഭാഗികമായി വാദം കേട്ടുവെന്നാണു കോടതി പറഞ്ഞത്. കോടതി നടപടികളിൽ അസ്വാഭാവികതയുണ്ടായിട്ടുണ്ടെന്നും ജയരാജന്‍ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.