വന്ദേ ഭാരതിൽ പുക; ആലുവ സ്റ്റേഷനിൽ 23 മിനിറ്റ് നിർത്തിയിട്ടു
വന്ദേ ഭാരതിൽ പുക; ആലുവ  സ്റ്റേഷനിൽ 23 മിനിറ്റ് നിർത്തിയിട്ടു
Thursday, February 29, 2024 2:28 AM IST
ആലുവ: കംപാർട്ട്മെന്‍റിനുള്ളിൽ പുക ഉയർന്നതിനെത്തുടർന്ന് തിരുവനന്തപുരം-കാസർഗോഡ് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ആലുവ സ്റ്റഷനിൽ 23 മിനിറ്റ് നിർത്തിയിട്ടു. ഇന്നലെ രാവിലെ 8.55ഓടെ ആലുവ സ്റ്റേഷന് നാലു കിലോമീറ്റർ മുമ്പ് അമ്പാട്ടുകാവിൽ വച്ചാണ് ട്രെയിനിലെ സി5 കോച്ചിൽ പുക ഉയർന്നത്. ഉടൻ അലാറം മുഴങ്ങി.

തുടർന്ന് ട്രെയിനിലെ അഗ്നിരക്ഷാ സംവിധാനത്തിലെ സ്മോക്ക് ഡിറ്റക്ടർ പ്രവർത്തിക്കുകയും ട്രെയിൻ തനിയെ നിൽക്കുകയുമായിരുന്നു. എസി സംവിധാനത്തിലെ വാതക ചോർച്ചയാണെന്നു കരുതി അമ്പാട്ടുകാവിൽ വച്ച് യാത്രക്കാരെ മറ്റു കംപാർട്ട്മെന്‍റുകളിലേക്ക് മാറ്റി യാത്ര തുടർന്നു. പുക ഉയർന്നപ്പോൾ ചില യാത്രക്കാർക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.


ആലുവ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയിട്ട് വിശദപരിശോധനകൾക്കുശേഷം 9.24നാണ് ട്രെയിൻ പുറപ്പെട്ടത്.

വാതക ചോർച്ചയോ അല്ലെങ്കിൽ ആരെങ്കിലും ട്രെയിനിൽ പുകവലിച്ചതാണോയെന്നു സംശയിക്കുന്നതായി റെയിൽവേ അധികൃതർ അറിയിച്ചു. ടോയ്‌‌ലറ്റിനുള്ളിൽ യാത്രക്കാരാരെങ്കിലും പുകവലിക്കാനുള്ള സാധ്യതയാണ് റെയിൽവേ അധികൃതർ കൂടുതലായി പരിശോധിക്കുന്നത്. ട്രെയിനിലെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.