നര്‍ത്തകിമാരുടെ വിവിധ പോസുകളും കലാസ്വാദനത്തിന്റെ വിവിധ ഭാവങ്ങളും കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ കാമറകളില്‍ ചിത്രങ്ങളായി. നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഫോട്ടോഗ്രഫി മത്സരത്തില്‍ 15 പെണ്‍കുട്ടികളുമുണ്ടായിരുന്നു.
കലോത്സവ നഗരിയിൽ ഫുഡ് ഹണ്ട് കാവ്യാ ദേവദേവൻ കോട്ടയം: അക്ഷരനഗരി കലോത്സവച്ചൂടിൽ നിറഞ്ഞാടുകയാണ്. മത്സരച്ചൂടിനൊപ്പം മത്സരാർഥികൾക്കും ആസ്വാദകർക്കും വേണ്ടി വ്യത്യസ്ത ആശയവുമായി എത്തിയിരിക്കുകയാണ് പാന്പാടി സ്വദേശി കണ്ണൻ.
കലോത്സവ നഗരിയിൽ ഫുഡ് ഹണ്ട് ഒരുക്കിയാണ് കണ്ണൻ വ്യത്യസ്തനാകുന്നത്. മാർച്ച് മൂന്നുവരെ നടക്കുന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വിവധ വേദികളാണ് ഫുഡ് ഹണ്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നാല് വേദികളിലായി കൂപ്പണുകൾ ഒളിപ്പിച്ചുവയ്ക്കും.
കൂപ്പണ്‍ വച്ചിരിക്കുന്ന സ്ഥലത്തിന്റെ സൂചന നൽകുന്ന വീഡിയോ കലോത്സവത്തിന്റെ ഒൗദ്യോഗിക ഇൻസ്റ്റഗ്രാം പേജായ ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’യിൽ അപ്ഡേറ്റ് ചെയ്യും. കൂപ്പണ്‍ കണ്ടെത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. ഒരു കൂപ്പണിൽ നാല് പേർക്കുള്ള ഭക്ഷണമാണ് ഉൾപ്പെടുന്നത്.
കൂപ്പണിൽ ഹോട്ടലിന്റെയോ, ബേക്കറിയുടെയോ പേരെഴുതിയിട്ടുണ്ട്. അവിടെയെത്തി കൂപ്പണ്‍ കാണിച്ചാൽ അതിലുള്ള വിഭവം ലഭിക്കും. കലോത്സവത്തിന്റെ ഒന്നാം ദിവസം തിരുനക്കര മൈതാനത്ത് ഒളിപ്പിച്ച കൂപ്പണിൽ അവിൽ മിൽക്കായിരുന്നു വിഭവം.
സരൂപിന്റെ നൃത്തം കാണാന്‍ ചക്രക്കസേരയില്‍ ദിവ്യ എത്തി കോട്ടയം: സരൂപിന്റെ നൃത്തം കാണാന്‍ എത്തണമെന്ന ദിവ്യയുടെ ആഗ്രഹം സുഹൃത്തുക്കള്‍ ചേര്‍ന്ന് സാധിച്ചു നല്കി. ചക്രക്കസേരയിലിരുന്ന് നൃത്തം ആസ്വദിച്ച് ശേഷമാണ് അവള് വേദി വിട്ടത്. കോട്ടയം പിഡബ്ലുഡി ഓഫീസിലെ ജീവനക്കാരിയും ഭിന്നശേഷിക്കാരിയുമായ ദിവ്യ ശശിധരനാണ് ശാരീരിക അവശതകള്‍ മറന്നു തിരുനക്കരയിലെ നാടോടിനൃത്ത വേദിയിലെത്തിയത്.
കോതമംഗലം മൗണ്ട് കാര്‍മല്‍ കോളജിലെ രണ്ടാം വര്‍ഷ എംഎസ്സി സൈക്കോളജി വിദ്യാര്‍ഥിയാണ് സരൂപ്. ദിവ്യ അടക്കമുള്ള ഭിന്നശേഷിക്കാരെ സഹായിക്കുന്ന ‘’കൂട്ട് ‘’എന്ന സംഘടനയുടെ ഭാഗമാണ് സരൂപ്.
നര്‍ത്തകനായ സരൂപിന്റെ മത്സരം നേരില്‍ കാണണമെന്ന ആഗ്രഹം ദിവ്യ പ്രകടിപ്പിച്ചതോടെ സംഘടനയിലെ മറ്റ് അംഗങ്ങള്‍ ചേര്‍ന്ന വൈകുന്നേരത്തോടെ ദിവ്യയെ കഞ്ഞിക്കുഴിയിലെ വീട്ടില്‍നിന്നും തിരുനക്കരയിലെ വേദിയിലെത്തിച്ചു. കഞ്ഞിക്കുഴി കരോട്ട് ദൈവക്കാട്ട് ശശിധരന് ലൈല ദമ്പതികളുടെ മകളാണ് ദിവ്യ.
അരുന്ധതി ചുവടുവച്ചത് ആദ്യമായി കോട്ടയം: സ്ത്രീകള്‍ ഏറ്റവും സുന്ദരിയായിരിക്കുന്നത് ഗര്ഭിണിയായിരിക്കുമ്പോഴാണത്രേ... ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഗന്ധര്വന് പിടികൂടും... നാടോടിനൃത്തത്തില്‍ അരുന്ധതി നമ്പ്യാര്‍ അരങ്ങില്‍ അവതരിപ്പിച്ചത് രസകരമായ ഈ ബാധപ്പാട്ടാണ്.
കാലത്തിനൊപ്പം നൃത്താവിഷ്ക്കാരങ്ങള്‍ മാറുമ്പോള്‍ തനിനാടന്‍ ചുവടു കളെ ചിലങ്ക കെട്ടിയാടുകയായിരുന്നു അരുന്ധതി. എറണാകുളം ലോ കോളജ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. യൂണിവേഴ്സിറ്റി കലോത്സവത്തില്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്ന അരുന്ധതിയുടെ ആദ്യ ഇനമായിരിന്നു നാടോടിനൃത്തം. കുച്ചുപ്പുടിയും സംഘനൃത്തവും വരുംദിനങ്ങളില്‍ നടക്കും.