കലയില്‍ ഒന്നായി കോട്ടയം
കലയില്‍ ഒന്നായി കോട്ടയം
Thursday, February 29, 2024 2:28 AM IST
കോട്ടയം: ‘വീ ദി പീപ്പിള്‍ ഓഫ് ഇന്ത്യ’ എന്ന കലോത്സവത്തിന്‍റെ പേരു പോലെ അക്ഷരനഗരിയായ കോട്ടയം കലയില്‍ ഒന്നായിരിക്കുകയാണ്. എംജി യൂണിവേഴ്‌സിറ്റി കലോത്സവം മൂന്നാം ദിനം പിന്നിടുമ്പോള്‍ യുവതയുടെ ഉത്സവമായി മാറിയിരിക്കുകയാണ്. സിഎംഎസ്, ബസേലിയസ്, ബിസിഎം കോളജുകളിലെ വേദികളിലും കലാവിരുന്ന് ആസ്വദിക്കാന്‍ ആയിരങ്ങളാണ് എത്തുന്നത്. മത്സരാര്‍ഥികള്‍ ഏറിയതിനാല്‍ മത്സരങ്ങള്‍ പുലര്‍ച്ചെ വരെ നീളുകയാണ്.

എല്‍ഇഡി ലൈറ്റുകള്‍ സൃഷ്ടിക്കുന്ന മാസ്മരിക വെളിച്ചത്തില്‍ നര്‍ത്തകിമാരുടെ ചുവടുകളുടെ താളത്തിലും ഗായകരുടെ പാട്ടിന്‍റെ ഈണത്തിലും താളം പിടിച്ച് രാത്രിയിലും കലോത്സവം ആഘോഷമാക്കുകയാണു കുട്ടികള്‍. കലോത്സവം നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ എറണാകുളം കോളജുകളുടെ സമ്പൂര്‍ണ ആധിപത്യം തുടരുകയാണ്.

31 പോയിന്‍റ് നേടി തേവര എസ്എച്ച് കോളജ് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 19 പോയിന്‍റുമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് എറണാകുളം സെന്‍റ് തെരേസാസ് കോളജാണ് 18 പോയിന്‍റ്. 16 വീതം പോയിന്‍റ് നേടി ആലുവ യുസി കോളജും കാലടി ശ്രീശങ്കര കോളജുമാണ് നാലാം സ്ഥാനത്ത്. പോയിന്‍റ് നിലയില്‍ വളരെ പിറകിലായിരുന്ന മുന്‍ ചാമ്പ്യന്മാര്‍കൂടിയായ മഹാരാജാസ് ഇന്നലെ മത്സരം പൂര്‍ത്തിയായപ്പോള്‍ 15 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തുണ്ട്.

സ്മരണകളുണര്‍ത്തി ഹര്‍ഷയുടെ നൃത്തച്ചുവടുകള്‍



കോട്ടയം: നാടന്‍ ഈണത്തിന് ഹര്‍ഷ ചുവടുവച്ചപ്പോള്‍ കാണികളുടെ മനസിലുണര്‍ന്നത് സമര സ്മരണകള്‍. പുന്നപ്രയില്‍നിന്ന് വയലാര്‍ വരെയുള്ള കര്‍ഷകരും തൊഴിലാളികളും ഒന്നിച്ച സമരത്തിലെ സായുധ പോരാട്ടങ്ങളും അരക്ഷിതാവസ്ഥയും ഹര്‍ഷയുടെ ചടുലഭാവങ്ങളായി.

നാടോടിനൃത്തത്തിനു ചുവടുവയ്ക്കുമ്പോള്‍ ഹര്‍ഷയുടെ ആഗ്രഹം വ്യത്യസ്തമായ ആശയം ഒരുക്കുകയായിരുന്നു. ആഗ്രഹം സഫലീകരിക്കാന്‍ ഗുരുവായ രാഗേഷും ഒപ്പം കൂടി. നാടോടിനൃത്തത്തില്‍ മാത്രമല്ല, കേരളനടനവും മോഹിനിയാട്ടവും ഭരതനാട്യവും ഓട്ടന്‍തുള്ളലും ഹര്‍ഷക്ക് വഴങ്ങും.

ഇത്തവണയും ഭരതനാട്യത്തിനും കേരളനടനത്തിനും എ ഗ്രേഡും മോഹിനിയാട്ടത്തിന് മൂന്നാംസ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്. ഇനി അരങ്ങിലെത്താന്‍ ഓട്ടന്‍തുള്ളല്‍ മാത്രമാണുള്ളത്. ഹര്‍ഷയുടെ ഭാഗ്യകലയും ഓട്ടന്‍തുള്ളല്‍ തന്നെ. നൃത്താധ്യപികയായ സ്മിതയാണ് ഹര്‍ഷയുടെ റോള്‍ മോഡല്‍.

15 വര്‍ഷമായി നൃത്തം അഭ്യസിക്കുന്ന ഹര്‍ഷ എല്ലാ കലോത്സവങ്ങളിലും നിറസാന്നിധ്യമാണ്. അമ്മയും പിന്നാലെ പ്രോത്സാഹനത്തിനായി ഉണ്ടാകും. പുല്ലരിക്കുന്ന് സ്റ്റാസ് എംസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് തിരുവഞ്ചൂര്‍ സ്വദേശിയായ ഹര്‍ഷ.


കലയെ ഫ്രെയിമിലാക്കി കുട്ടിഫോട്ടോഗ്രാഫര്‍മാര്‍


കോട്ടയം: പ്രഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെല്ലുന്ന കുട്ടി ഫോട്ടോഗ്രാഫര്‍മാരായിരുന്നു ഇന്നലെ കലോത്സവ വേദിയിലെ താരങ്ങള്‍. കലോത്സവത്തിലെ മത്സര ഇനമായ ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളായിരുന്നു വേദിയിലെവിടെയും. കലോത്സവ വേദികളും കാമ്പസുകളുമായിരുന്നു ഫോട്ടോയെടുക്കാനായി നല്‍കിയിരുന്ന സ്ഥലങ്ങള്‍.

ഡിഎസ്എല്‍ആര്‍ കാമറകളിലെ മുന്തിയ ഇനങ്ങളുമായി കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ വേദികള്‍ മാറി മാറി നടന്ന് ഫോട്ടോകള്‍ ക്ലിക്ക് ചെയ്തു. കല എന്നതായിരുന്നു വിഷയം. അതിനാല്‍ കലോത്സവ വേദികളിലും കാമ്പസുകളിലും മത്സരാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട ചിത്രങ്ങള്‍ എളുപ്പത്തില്‍ പകര്‍ത്താനും കഴിഞ്ഞു.


നര്‍ത്തകിമാരുടെ വിവിധ പോസുകളും കലാസ്വാദനത്തിന്‍റെ വിവിധ ഭാവങ്ങളും കുട്ടി ഫോട്ടോഗ്രാഫര്‍മാരുടെ കാമറകളില്‍ ചിത്രങ്ങളായി. നൂറിലധികം മത്സരാര്‍ഥികള്‍ പങ്കെടുത്ത ഫോട്ടോഗ്രഫി മത്സരത്തില്‍ 15 പെണ്‍കുട്ടികളുമുണ്ടായിരുന്നു.


കലോത്സവ നഗരിയിൽ ഫുഡ് ഹണ്ട്

കാവ്യാ ദേവദേവൻ

കോട്ടയം: അക്ഷരനഗരി കലോത്സവച്ചൂടിൽ നിറഞ്ഞാടുകയാണ്. മത്സരച്ചൂടിനൊപ്പം മത്സരാർഥികൾക്കും ആസ്വാദകർക്കും വേണ്ടി വ്യത്യസ്ത ആശയവുമായി എത്തിയിരിക്കുകയാണ് പാന്പാടി സ്വദേശി കണ്ണൻ.

കലോത്സവ നഗരിയിൽ ഫുഡ് ഹണ്ട് ഒരുക്കിയാണ് കണ്ണൻ വ്യത്യസ്തനാകുന്നത്. മാർച്ച് മൂന്നുവരെ നടക്കുന്ന എംജി യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വിവധ വേദികളാണ് ഫുഡ് ഹണ്ടിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നാല് വേദികളിലായി കൂപ്പണുകൾ ഒളിപ്പിച്ചുവയ്ക്കും.

കൂപ്പണ്‍ വച്ചിരിക്കുന്ന സ്ഥലത്തിന്‍റെ സൂചന നൽകുന്ന വീഡിയോ കലോത്സവത്തിന്‍റെ ഒൗദ്യോഗിക ഇൻസ്റ്റഗ്രാം പേജായ ‘വി ദ പീപ്പിൾ ഓഫ് ഇന്ത്യ’യിൽ അപ്ഡേറ്റ് ചെയ്യും. കൂപ്പണ്‍ കണ്ടെത്തുന്നവർക്ക് സൗജന്യമായി ഭക്ഷണം ലഭിക്കും. ഒരു കൂപ്പണിൽ നാല് പേർക്കുള്ള ഭക്ഷണമാണ് ഉൾപ്പെടുന്നത്.

കൂപ്പണിൽ ഹോട്ടലിന്‍റെയോ, ബേക്കറിയുടെയോ പേരെഴുതിയിട്ടുണ്ട്. അവിടെയെത്തി കൂപ്പണ്‍ കാണിച്ചാൽ അതിലുള്ള വിഭവം ലഭിക്കും. കലോത്സവത്തിന്‍റെ ഒന്നാം ദിവസം തിരുനക്കര മൈതാനത്ത് ഒളിപ്പിച്ച കൂപ്പണിൽ അവിൽ മിൽക്കായിരുന്നു വിഭവം.


സരൂപിന്‍റെ നൃത്തം കാണാന്‍ ചക്രക്കസേരയില്‍ ദിവ്യ എത്തി



കോട്ടയം: സരൂപിന്‍റെ നൃത്തം കാണാന്‍ എത്തണമെന്ന ദിവ്യയുടെ ആഗ്രഹം സുഹൃത്തുക്കള്‍ ചേര്‍ന്ന് സാധിച്ചു നല്‍കി. ചക്രക്കസേരയിലിരുന്ന് നൃത്തം ആസ്വദിച്ച് ശേഷമാണ് അവള്‍ വേദി വിട്ടത്. കോട്ടയം പിഡബ്ലുഡി ഓഫീസിലെ ജീവനക്കാരിയും ഭിന്നശേഷിക്കാരിയുമായ ദിവ്യ ശശിധരനാണ് ശാരീരിക അവശതകള്‍ മറന്നു തിരുനക്കരയിലെ നാടോടിനൃത്ത വേദിയിലെത്തിയത്.

കോതമംഗലം മൗണ്ട് കാര്‍മല്‍ കോളജിലെ രണ്ടാം വര്‍ഷ എംഎസ്‌സി സൈക്കോളജി വിദ്യാര്‍ഥിയാണ് സരൂപ്. ദിവ്യ അടക്കമുള്ള ഭിന്നശേഷിക്കാരെ സഹായിക്കുന്ന ‘’കൂട്ട് ‘’എന്ന സംഘടനയുടെ ഭാഗമാണ് സരൂപ്.

നര്‍ത്തകനായ സരൂപിന്‍റെ മത്സരം നേരില്‍ കാണണമെന്ന ആഗ്രഹം ദിവ്യ പ്രകടിപ്പിച്ചതോടെ സംഘടനയിലെ മറ്റ് അംഗങ്ങള്‍ ചേര്‍ന്ന വൈകുന്നേരത്തോടെ ദിവ്യയെ കഞ്ഞിക്കുഴിയിലെ വീട്ടില്‍നിന്നും തിരുനക്കരയിലെ വേദിയിലെത്തിച്ചു. കഞ്ഞിക്കുഴി കരോട്ട് ദൈവക്കാട്ട് ശശിധരന്‍ ലൈല ദമ്പതികളുടെ മകളാണ് ദിവ്യ.

അരുന്ധതി ചുവടുവച്ചത് ആദ്യമായി

കോട്ടയം: സ്ത്രീകള്‍ ഏറ്റവും സുന്ദരിയായിരിക്കുന്നത് ഗര്‍ഭിണിയായിരിക്കുമ്പോഴാണത്രേ... ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ഗന്ധര്‍വന്‍ പിടികൂടും... നാടോടിനൃത്തത്തില്‍ അരുന്ധതി നമ്പ്യാര്‍ അരങ്ങില്‍ അവതരിപ്പിച്ചത് രസകരമായ ഈ ബാധപ്പാട്ടാണ്.

കാലത്തിനൊപ്പം നൃത്താവിഷ്‌ക്കാരങ്ങള്‍ മാറുമ്പോള്‍ തനിനാടന്‍ ചുവടു കളെ ചിലങ്ക കെട്ടിയാടുകയായിരുന്നു അരുന്ധതി. എറണാകുളം ലോ കോളജ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണ്. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ ആദ്യമായി മത്സരത്തില്‍ പങ്കെടുക്കുന്ന അരുന്ധതിയുടെ ആദ്യ ഇനമായിരിന്നു നാടോടിനൃത്തം. കുച്ചുപ്പുടിയും സംഘനൃത്തവും വരുംദിനങ്ങളില്‍ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.