എസ്എഫ്ഐ ക്രിമിനലുകളെ അധ്യാപകർ സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
എസ്എഫ്ഐ ക്രിമിനലുകളെ അധ്യാപകർ സംരക്ഷിക്കുന്നു: വി.ഡി. സതീശൻ
Thursday, February 29, 2024 2:28 AM IST
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷം വിദ്യാർഥിയായ സിദ്ധാർഥിനെ ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ അധ്യാപക സംഘടനാ നേതാക്കളുടെ പിൻബലത്തിൽ സംരക്ഷിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.

സിദ്ധാർഥിനെ കോളജിലെ പരിപാടിയിൽ നൃത്തം ചെയ്തതിന്‍റെ പേരിൽ വിദ്യാർഥികൾ നോക്കി നിൽക്കെയാണ് വിവസ്ത്രനാക്കി എസ്എഫ്ഐക്കാർ മർദിച്ചത്. ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെ തല്ലിക്കൊന്നത് അവിശ്വസനീയമായ ക്രൂരതയാണ്.

ഡീൻ ഉൾപ്പെടെയുള്ള അധ്യാപകർ അക്രമം മറച്ചുവച്ചത് ഞെട്ടിക്കുന്നതാണ്. പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആറ്റുകാൽ പൊങ്കാലയ്ക്ക് വീട്ടിലേക്ക് വന്ന വിദ്യാർഥിയെ തിരിച്ചു വിളിച്ചാണ് മർദിച്ചത്. സിദ്ധാർത്ഥിന്‍റെ അമ്മ വിളന്പിക്കൊടുത്ത ഭക്ഷണം കഴിച്ചവരാണ് കേസിലെ പ്രതികൾ.

എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനൽ സംഘമായാണ് കേരളത്തിലെ എസ്എഫ്ഐയെ സിപിഎം വളർത്തിക്കൊണ്ടു വരുന്നത്. പ്രതികളെ അടിയന്തരമായി നിയമത്തിന് മുന്നിൽ കൊണ്ടു വന്നില്ലെങ്കിൽ അതിശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.


ടി.പി. ചന്ദ്രശേഖരൻ വധത്തിലും ഗൂഢാലോചനയിലും സിപിഎമ്മിന് പങ്കുണ്ടായിരുവെന്ന് വ്യക്തമാക്കുന്നതാണ് ഹൈക്കോടതി വിധി. ജയിലിൽ കിടക്കുന്ന കൊലയാളികളുടെ കുടുംബത്തെ സിപിഎം എല്ലാ മാസവും സഹായിക്കുന്നുണ്ടെന്ന് പ്രൊബേഷൻ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

കൊലയാളികളെ കണ്ടെത്തുകയും അവരെക്കൊണ്ട് കൊല നടത്തിക്കുകയും ജയിലിൽ പോകുന്പോൾ അവരുടെ കുടുംബത്തെ സിപിഎം സഹായിക്കുകയും ചെയ്യും. രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത ക്രൂരൻമാരായ നേതാക്കളാണ് സിപിഎമ്മിനുള്ളത്.

നേതാക്കളെ കണ്ടാണ് അണികളും പഠിക്കുന്നത്. കഴിഞ്ഞ ദിവസം കുറവിലങ്ങാട്ട് എസ്ഐയുടെ കർണപടം എസ്എഫ്ഐ നേതാക്കൾ അടിച്ചുപൊട്ടിച്ചതും മറ്റൊരു സംഭവമാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.