നീതി മെഡിക്കല്‍സ് @ 25
നീതി മെഡിക്കല്‍സ് @ 25
Thursday, February 29, 2024 12:32 AM IST
കൊച്ചി: സംസ്ഥാനത്തെ സാധാരണ ജനങ്ങള്‍ക്ക് ഗുണമേന്മയുള്ള മരുന്നുകള്‍ മിതമായ നിരക്കില്‍ എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 1998ല്‍ കണ്‍സ്യൂമര്‍ ഫെഡിനു കീഴില്‍ തുടക്കംകുറിച്ച നീതി മെഡിക്കല്‍ സ്‌കീമിന് 25 വയസ്.

1999ല്‍ പ്രവര്‍ത്തനമാരംഭിച്ച നീതി സ്‌കീമില്‍ ഇന്ന് സഹകരണസംഘങ്ങള്‍ നടത്തുന്ന 1164 മെഡിക്കല്‍ സ്റ്റോറുകളും കണ്‍സ്യൂമര്‍ ഫെഡ് നേരിട്ടു നടത്തുന്ന 74 സ്റ്റോറുകളുമുള്‍പ്പെടെ 1238 നീതി മെഡിക്കല്‍ സ്റ്റോറുകളാണ് നിലവില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നത്.

25-ാം വര്‍ഷത്തില്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കണ്‍സ്യൂമര്‍ ഫെഡ്. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി 16 ഓളം പുതിയ ഔട്ട്‌ലെറ്റുകള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. 1500 ഔട്ട്‌ലെറ്റുകള്‍ എന്ന ലക്ഷ്യമാണ് കണ്‍സ്യൂമര്‍ ഫെഡിനു മുന്നിലുള്ളതെന്ന് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

നീതി മെഡിക്കല്‍ സ്‌കീം എന്ന ആശയം 1998 ൽ പിണറായി വിജയന്‍ സഹകരണ മന്ത്രിയായിരിക്കെയാണു കൊണ്ടുവന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍ക്കുള്ള മരുന്നുകള്‍ കമ്പനി വിതരണക്കാരിൽനിന്നു സംഭരിച്ച് വിതരണം ചെയ്യുന്നതിനായി 14 വെയര്‍ ഹൗസുകളാണ് നീതി മെഡിക്കല്‍സിനുള്ളത്. 2000ത്തോളം ജീവനക്കാരാണ് നീതി മെഡിക്കല്‍സിനു കീഴില്‍ ജോലി ചെയ്യുന്നത്.


വരുന്നു, പുതിയ പ്രൈസിംഗ് പോളിസി

രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നീതി മെഡിക്കല്‍ മേഖലയില്‍ പുതിയ പ്രൈസിംഗ് പോളിസി നിലവില്‍ വരും. ഇതുപ്രകാരം സഹകരണ സംഘങ്ങള്‍ക്ക് എല്ലാ ബ്രാന്‍ഡഡ്, ജനറിക് മരുന്നുകള്‍ക്കും ട്രേഡ് വിലയില്‍നിന്ന് അഞ്ചു ശതമാനം മാര്‍ജിൻ ഉറപ്പാക്കും. ഇതോടെ നീതി മെഡിക്കല്‍ സ്റ്റോറുകളില്‍ 16 മുതല്‍ 70 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ മരുന്നുകള്‍ ലഭ്യമാകും. ഇതിനുപുറമേ ഡയാലിസിസ്, കാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞ നിരക്കില്‍ മരുന്നു ലഭ്യമാക്കുന്ന പദ്ധതിക്കും ആഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിക്കും.

രജതജൂബിലി ആഘോഷം മൂന്നിന്

കൊച്ചി: നീതി മെഡിക്കല്‍ സ്‌കീം രജതജൂബിലി ആഘോഷം മാര്‍ച്ച് മൂന്നിന് അങ്കമാലിയില്‍ നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ ആഘോഷപരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

നീതി മെഡിക്കല്‍ സ്‌കീമിലെ പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ത്രിവേണി ബ്രാന്‍ഡ് ഉത്പന്നങ്ങളുടെ ലോഞ്ചിംഗും മുഖ്യമന്ത്രി നിര്‍വഹിക്കും. പുതിയ സോഫ്റ്റ്‌വേറിന്‍റെ ലോഞ്ചിംഗും നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.